Saturday, 26 November 2016

ഓച്ചിറ; പന്ത്രണ്ട് വിളക്ക് 
                                  മഹോത്സവത്തിന്റെ നിറവിൽ 



ചരിത്ര പ്രസിദ്ധമായ ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും വൃശ്ചികം ഒന്നുമുതലെ ഉത്സവങ്ങൾക്ക് തുടക്കമായി. ശ്രീകോവിൽ,പ്രതിഷ്ഠ് എന്നിവ ഇല്ലാതെ ക്ഷേത്രം എന്നത്  മറ്റു ക്ഷേത്രങ്ങളിൽ നിന്ന്  ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ വേറിട്ട്നിർത്തുന്നു. വൃശ്ചികം ഒന്നുമുതൽ 12 ദിവസമാണ് വിളക്ക് നീണ്ടു നിൽക്കുന്നത്. ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളും ക്ഷേത്രത്തിൽ എത്തുകയും കുടിലുകൾ കെട്ടി ഭജനമിരിക്കുന്നതും ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിനെ 'ഭജനം പാർക്കുക' എന്നാണ് പറയുന്നത്. മിഥുനമാസത്തിലെ ഓച്ചിറകളിയും പ്രാധാന്യം അർഹിക്കുന്നു. മണ്ണ് പ്രസാദമായി നൽകുന്നതാണ് മറ്റൊരു സവിശേഷത. നവംബർ 27 ആം തീയതി ഉത്‌സവം സമാപിക്കുന്നത്.

Friday, 25 November 2016

ഫിഡൽ കാസ്ട്രോ                                                   അന്തരിച്ചു

ക്യൂബൻ വിപ്ലവകാരിയും ക്യൂബ മുൻ പ്രസിഡന്റുമായ ഫിഡൽ കാസ്ട്രോ (90)അന്തരിച്ചു. ഹവാനയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അവശതകളെത്തുടർന്ന് വിശ്രമജീവിതത്തിലായിരുന്നു.  ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്ന 1961 മുതൽ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. 1976 മുതൽ 2008 വരെ ക്യൂബ ഭരിച്ചു. "അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ നമ്മളെ കാത്തിരിക്കുന്നത് വിജയമാകാം, പരാജയമാകാം. ഫലം എന്തുതന്നെയായാലും ഇത് നമുക്ക് ആഹ്ലാദം നൽകുന്ന ഒന്നായിരിക്കുമെന്ന് എനിക്കുറപ്പാണ്. നാം വിജയിക്കുകയാണെങ്കിൽ വളരെ അടുത്തു തന്നെ മാർട്ടിനിയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇനി അതല്ല പരാജയപ്പെടുകയാണെങ്കിൽ നിങ്ങൾ നിരാശരാവേണ്ട, ആയിരങ്ങൾ ക്യൂബക്കു വേണ്ടി മരിക്കുവാൻ തയ്യാറായി നമ്മുടെ പുറകെ വരും. അവർ നാം പിടിച്ച കൊടി ഉയർത്തിപിടിച്ചു മുന്നോട്ടു പോകും". 1953മൊൻകാട ബാരക്ക് ആക്രമണത്തിനു മുന്നോടിയായി വിപ്ലവകാരികളോടായി അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.

Friday, 18 November 2016

 ഭക്ഷണം മോഷിച്ചുവെന്ന്  ആരോപിച്ച് 
                                 കൗമാരക്കാരനെ ജീവനോടെ തീകത്തിച്ചു കൊന്നു

ദക്ഷിണ -പടിഞ്ഞാറൻ നൈജീരിയിലെ ലാഗോസ് നഗരത്തിലെ ബാദഗ്രി ജില്ലയിൽ ഭക്ഷണം മോഷിടിച്ചുവെന്ന് ആരോപിച്ച് കൗമാരക്കാരനെ ജനക്കൂട്ടം കത്തിച്ച് കൊന്നു. കാലുകൾ കെട്ടിയിട്ട് മർദിച്ച ശേഷം തീ പിടിക്കുന്ന ഏതോ ദ്രാവകം നിറച്ച ടയർ കൗമാരക്കാരന്റെ കഴുത്തിൽ ഇട്ടാണ് കത്തിച്ചത്.ഏഴ് വയസുള്ള കുട്ടിയാണ് കൊല്ലപ്പെട്ടതെന്നാണ് അറിയുന്നത് വാർത്തയോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tuesday, 15 November 2016

നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

തെക്കന്‍ ബൊളിവിയയിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ പരസ്യമായി  തല്ലിക്കൊന്ന് കെട്ടിത്തൂക്കി. പോലീസ് ഇയാളെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്ന സമയം പ്രദേശവാസികൾ പോലിസ്റ്റസിഷനിൽ അതിക്രമിച്ച് കടന്ന് പ്രതിയെ ക്രൂരമായി മർദിച്ചു കൊന്ന ശേഷമാണ് കെട്ടിത്തൂക്കിയത്.
ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു ക്ഷീണിച്ചു; 
അമേരിക്കന്‍ പ്രഥമ   വനിതക്കെതിരെ വംശീയ അധിക്ഷേപം 

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ക്ലെയിലെ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പമേല ടെയ്‌ലര്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ ‘കുരങ്ങ്’ എന്ന് വിശേഷിപ്പിച്ചത്.  ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു ക്ഷീണിച്ചു എന്നാണ് പമേല തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. സുന്ദരിയായ പ്രഥമ വനിതയായ മെലാനിയയെ വൈറ്റ് ഹൗസില്‍ കാണുന്നത് സന്തോഷമുള്ള കാര്യമാണ് എന്നും പമേല പറഞ്ഞു.

Monday, 14 November 2016

                  ഓസ്‌കാറിന്റെ നിറവിൽ ജാക്കിച്ചാൻ

ചലചിത്രമേഖലക്ക് നല്‍കിയ മികച്ച  സംഭാവനയ്ക്ക് ആക്ഷൻ ഹീറോ ജാക്കിചാന് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചു. റഷ് അവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ക്രിസ് ടെക്കറില്‍ നിന്നാണ് ജാക്കിചാന്‍ പുരസ്കാരം ഏറ്റ് വാങ്ങിയത്. ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കി 200 ല്‍ അധികം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. തനിക്ക് ലഭിച്ച അവാർഡ് ഒരു സ്വപ്നം പോലെ കാണുന്നുവെന്നും ഇത് മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും ജാക്കിച്ചാൻ പറഞ്ഞു. 

ഗെയ്‌ലിനെ വെല്ലുന്ന വെടിക്കെട്ട് ബാറ്റിംഗ്; ക്രിക്കറ്റ്  ലോകത്തെ ഞെട്ടിച്ച് സാബിർ റഹ്മാൻ 
                                                 
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ പോലും വെല്ലുന്ന ബാറ്റിംഗാണ്  ബംഗ്ലാദേശ് താരം സാബിര്‍ റഹ്മാൻ കാഴ്ച വെച്ചത്. തന്റെ ഉജ്ജ്വല ഇന്നിംഗ്‌സിന് മുന്നില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡും പഴങ്കഥയായി.  ബാരിസല്‍ ബുള്‍സും രാജ്ഷാഹി കിംഗ്‌സും തമ്മിലുള്ള മത്സരത്തിലാണ് സാബിറിന്റെ വെടിക്കെട്ട്  ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചത്. 

Friday, 11 November 2016

  'ഡൊണാൾഡ് ട്രംപ് പാകിസ്ഥാനി'യാണെന്നും; 
                   യഥാർത്ഥ പേരുകേട്ടാൽ ഞെട്ടുമെന്നും

                          പാകിസ്ഥാൻ ചാനൽ 


അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് പാക് സ്വദേശിയാണെന്ന് പാകിസ്താനിലെ പ്രമുഖ ചാനലായ നിയോ ന്യുസിന്റെ കണ്ടെത്തൽ. ട്രംപ് ജനിച്ചത് പാകിസ്താനിലെ വസീരിസ്ഥാനിലാണെന്നും അദ്ദേഹത്തിന്റെ പഴയ  പേര് ദാവൂദ് ഇബ്രാഹിം ഖാൻ എന്നാണെന്നും നിയോ ന്യുസ് വ്യക്തമാക്കുന്നു. മാതാപിതാക്കളുടെ അപകടമരണത്തെ തുടർന്ന് ഇന്ത്യൻ ആർമി ക്യാപ്റ്റൻ ദാവൂദിനെ ലണ്ടനിൽ എത്തിക്കുകയും ഇവിടെ വെച്ച് ട്രംപ് കുടുംബം ഇയാളെ ദത്തെടുത്തത് അമേരിക്കയിലെത്തിച്ചതായും ചാനൽ വ്യക്തമാക്കുന്നു.

Saturday, 5 November 2016

പെൺകുഞ്ഞു ജനിച്ചു മരുമകൾക്ക്                                                           സമ്മാനം ഹോണ്ട സിറ്റി കാർ

പെൺകുഞ്ഞിനു ജന്മം നൽകിയ മരുമകൾക്ക് അമ്മായിയമ്മ കൊടുത്തത് ഹോണ്ട സിറ്റി കാർ. ഹാമിർപൂർ സ്വദേശിനിയായ ഖുഷ്ബുവിനാണ് അമ്മായിയമ്മയുടെ കയ്യിൽ നിന്നും കാർ സമ്മാനമായി ലഭിച്ചത്. ആൺകുഞ്ഞുങ്ങളേക്കാൾ പെൺകുഞ്ഞ് ജനിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം . എന്തായാലും ഖുഷ്ബുവിന്റെ അമ്മായിയമ്മയെപ്പോലുള്ളവരെ ലഭിക്കാൻ പ്രാർത്ഥിക്കുകയാണ് ഗ്രാമത്തിലെ യുവതികളെന്നാണ് വാർത്തകൾ.

Friday, 4 November 2016

പെൺകുട്ടിയെ കടിച്ചുകൊന്ന പുലിയെ                                                          തീകൊളുത്തി കൊന്നു

എട്ടു വയസുള്ള പെൺകുട്ടിയെ കടിച്ചു കൊന്ന പുലിയെ ഗ്രാമവാസികൾ തീ കൊളുത്തി കൊന്നു. സൂറത്തിൽ കഴിഞ്ഞ നവംബർ ഒന്നിനാണ് സംഭവം. അതിനു ശേഷം വനംവകുപ്പ് ഉദ്യോഗസ്‌ഥർ പുലിയെ കൂട്ടിലാക്കി. എന്നാൽ രോക്ഷാകുലരായ ഗ്രാമവാസികൾ കൂട്ടിനുള്ളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അക്രമികൾക്കെതിരെ കേസെടുത്ത് അന്യോഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Tuesday, 1 November 2016

പ്രഫസർ അലൻ  ഇത്തവണയും  
     അമേരിക്കൻ തെരഞ്ഞെടുപ്പ്                                                        പ്രവചനവുമായി രംഗത്ത് 
വാഷിംഗ്‌ടൺ ഡിസിയിലെ അമേരിക്കൻ സർവകലാശാല ചരിത്ര വിഭാഗം പ്രഫസറായ അലൻ ജെ ലിച് മാൻ ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചാരണവുമായി രംഗത്തുവന്നിരിക്കുകയാണ്.കഴിഞ്ഞ 30 വർഷങ്ങളായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കൃത്യമായാണ് അലൻ പ്രവചനം നടത്തിയത്."വൈറ്റ് ഹൌസിലേക്കുള്ള താക്കോലുകൾ " എന്ന രീതി ഉപയോഗിച്ചാണ് ഇതുവരെ ഭാവി പ്രസിഡന്റുമാരെ പ്രവചിച്ചിട്ടുള്ളത്. 1860 മുതൽ 1980 വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളെയും വിശകലനം ചെയ്താണ് വൈറ്റ് ഹൌസിലേക്കുള്ള താക്കോലുകൾ " രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപയോഗിച്ചു 1980 മുതൽ തുടർന്നുള്ള 8 തിരഞ്ഞെടുപ്പുകളുടെ  ഫലം കൃത്യമായി പ്രവചിച്ചുഎന്ന് അലൻ വ്യക്താക്കി.സർവേഫലങ്ങളിൽ മുൻ‌തൂക്കം ഡെമോക്രറ്റിക് സഥാനാർത്ഥിയായ ഹിലരി ക്ലിന്റനാണ്. എന്നാൽ റിപ്പബ്ലിക്കൻ സഥാനാർത്ഥി ഡൊണാൾഡ് ജെ ട്രംപ്  വിജയിക്കുമെന്നാണ് അലന്‍ ജെ ലിച്ച്മാന്റെ പ്രവചനം.

Saturday, 29 October 2016

      അമ്മമാർക്ക് ആദരം ഇന്ത്യൻ ജേഴ്‌സിയിൽ 

ന്യുസിലാന്റിനെതിരായ അഞ്ചാമത്തേയും അവസാനത്തെയും ഏകദിനത്തിൽ അമ്മമാർക്ക് ആദരം അർപ്പിച് ഇന്ത്യൻ ടിം വ്യത്യസ്തമായി. തങ്ങളുടെ അമ്മമാരുടെ പേര് പതിപ്പിച്ച ജേഴ്‌സി അണിഞ്ഞാണ് ടിം അംഗങ്ങൾ മത്സരത്തിനിറങ്ങിയത്. സാധാരണയായി അച്ഛന്റെ പേരാണ് എല്ലാരും ഉപയോഗിക്കാറ്. അച്ചന്മാർക്ക് കിട്ടുന്ന പരിഗണന പോലും അ
മ്മമാർക്ക് കിട്ടുന്നില്ല.എന്നാൽ അമ്മമാരുമായി ഒരു വൈകാരികമായ ഒരു ബന്ധമുണ്ട്. അതുകൊണ്ടാണ് അമ്മമാർക്ക്  ആദരം അർപ്പിക്കുന്നതിനായി ഇത്തരമൊരു രീതി അവലംബിച്ചതെന്നും ധോണി പറഞ്ഞു. സൈനികരുടെ സേവനത്തെ എല്ലാദിവസവും നാം ആദരിക്കണം. ജനുവരി 26 നോ, ആഗസ്ത് 15 നോ മാത്രം സൈനികരെ ഓര്‍ക്കുന്ന രീതി ശരിയല്ല. അമ്മയെപ്പോലെ സൈനികരുടെ സേവനവും വിലമതിക്കാനാകാത്തതാണെന്ന് ധോണി  കൂട്ടി ചേർത്തു. ദേവകിയെന്ന പേരില്‍ ജഴ്‌സിയണിഞ്ഞ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ നായകന്‍ ധോണി പറഞ്ഞു.

Tuesday, 25 October 2016

 കേരളത്തെ പിടിച്ചുകുലുക്കി പക്ഷിപനി 

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലും കോട്ടയം പത്തനംതിട്ട ജില്ലകളിലും വളരെ വേഗമാണ് പക്ഷിപനി സ്ഥിതികരിച്ചത്. അതിവേഗമാണ് എല്ലാ പക്ഷികളിലും രോഗം പിടിപെട്ടത്. എച്ച് 5 എൻ 1 വൈറസാണ് മാരകമായ പക്ഷിപനി അഥവ ഏവിയൻ എൻഫ്ലുവെൻസ രോഗത്തിന് ഇടവരുതുന്നത്. 1997 -ലാണ് രോഗം ഹോങ്കോ ങ്ങിൽ പോട്ടിപുറപെട്ടത്‌.2006 -ലാണ് ഇന്ത്യയിൽ രോഗം കണ്ടുതുടങ്ങുന്നത്തു ടർന്ന് മഹാരാഷ്ട്രാ, ഗുജറാത്ത്‌,മധ്യപ്രദേശ്, മണിപ്പാൽ , പശ്ചിമബംഗാൾ, ത്രിപുര, സിക്കിം,ഒഡിഷ,സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊഴികളോടൊപ്പം ജലപക്ഷികളായ താറാവ്, അരയന്നങ്ങൾ എന്നിവയിലാണ് രോഗലക്ഷ്ണങ്ങൾ കുടുതലായി  കണ്ടുവരുന്നത്.                                                      ദേശാടനപക്ഷികളിലൂടെയാണ്‌ രോഗം കേരളത്തിലെത്തിയതെന്ന് അനുമനിക്കപെടുന്നു.ജർമിനിയിലും ദക്ഷിനകൊറിയയിലുംരോഗം ഇപ്പോഴും നിലവിലുണ്ട്.   രോഗം ബാധിച്ച പക്ഷികളിലൂടെയാണ്   വൈറസ് മനുഷ്യരി ലെത്തുന്നത്. ഇവയുടെ സ്രവങ്ങൾ,വിസർജ്യവസ്തുക്കൾ എന്നിവയിലൂടെ മനുഷ്യരിൽ രോഗം പിടിപെടുന്നു.രോഗകാരിയായ വൈറസുകളിൽ നിരവതി വകഭേദങ്ങളുമുണ്ട്(16 H,9 N ). ഇവയിൽ H5N1ആണ്   H5N2 -N9 നേക്കാൾ രോഗം പടർത്തുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ല.
                                      രോഗമായി ബന്ധപെട്ട് പോതുജനങ്ങളിൽ നിരവധി സംശയങ്ങളുണ്ട്.ദേശാടനപക്ഷികളാണ് രോഗം പരത്തുന്നത്.ഭോപ്പാലിലെ ഹൈസെക്യുരിറ്റി ആനിമൽ ഡിസീസ് ലാബിലാണ് രോഗ നിർണയം നടത്തുന്നത്. കേരളത്തിൽ തിരുവല്ലയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസ്ടിക് ലാബിലും പ്രാഥമിക രോഗനിർണയവും പരിശോധനകളും നടത്താറുണ്ട്.
                                                                രോഗം ബാധിച്ച കോഴികൾ,താറാവുകൾ,മറ്റു പക്ഷികൾ എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഇവയെ ഇറച്ചിക്ക് വേണ്ടി കൈകാര്യം ചെയ്യുന്നതും രോഗം ബാധിച്ചവയുടെ ഇറച്ചി,മുട്ട എന്നിവ കഴിക്കുന്നതും രോഗം പടരാ നിടവരുത്തും. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തുനിന്ന് ഒരു കിലൊമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തെ കോഴികളെയും പക്ഷികളെയും കൊന്നൊടുക്കുകയാണ് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഫലപ്രദമായ നിയന്ത്രണ മാർഗം. രോഗം   കൂടുതലായി  വ്യാപിക്കാതിരിക്കാൻ കുട്ടനാട്ടിൽ താറാവുകളെ കുട്ടത്തോടെ കൊല്ലാനാണ് തീരുമാനിച്ചിരിക്കുന്നത്.  സംസ്ഥാന രോഗലക്ഷങ്ങൾ കണ്ടില്ലങ്കിൽ പ്രസ്തുത പ്രദേശത്ത് വീണ്ടും കൊഴികളെയോ താറാവുകളെയോ വളർത്താം.
                                     പക്ഷിപനി കേരളത്തിലെത്തിയ സാഹചര്യത്തിൽ ആശംങ്കപ്പെടെണ്ടതില്ല.മറിച്ച് ശാസ്ത്രിയമായ നിയന്ത്രണമാർഗങ്ങൾ അനുവർത്തിച്ച് പ്രവർത്തിക്കുന്നതും ശ്രദ്ധയോടുള്ളകരുതലും ബോധവൽക്കരണവും രോഗം വരാതിരിക്കാൻ സഹായിക്കുന്നു. അകാരണമായ ഭീതി കേരളത്തിലെ കൊഴിവളർത്തൽ   മേഖലയെ പ്രതികൂലമായി ബാധിച്ചു. പക്ഷിപ്പനി വാർത്ത വന്നതോടെ ഉപഭോഗം കേരളത്തിൽ 60 ശതമാനമായി കുറഞ്ഞിരുന്നു. ശക്തമായി തിരിച്ചുവന്ന കോഴി വ്യവസയമേഖലക്ക് ഒരു തിരിച്ചടിയാണ് പക്ഷിപനി.  

Monday, 24 October 2016

   നാഗക്കാവുകളിൽ പ്രാധാന്യം                        മണ്ണാറശാലയ്ക്ക് 
ആധുനികലോകത്ത്‌ വനങ്ങൾക്ക്  ഒട്ടും പ്രസക്തി നൽകുന്നില്ല. മാത്രമല്ല കാടുകൾ വെട്ടിത്തെളിച്ചു മനുഷ്യ വാസയോഗമാക്കി മാറ്റുന്ന രീതിയാണ് കണ്ടുവരുന്നത്. എന്നാൽ കാടുകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും  ഒരു കൂട്ടം  ആളുകൾ നമ്മുടെ ഇടയിലുണ്ട്. ആചാര അനുഷ്ടാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന നാടാണ് കേരളം. അതുകൊണ്ട് തന്നെ പറയട്ടെ കേരളത്തിൽ ഉള്ള ഒട്ടുമിക്ക കാവുകളും സർപ്പകാവുകളാണ്. അതിൽ പ്രധാനമാണ്വെട്ടിക്കോട് നാഗരാജ ക്ഷേത്രവും മണ്ണാറശാല നാഗരാജ ക്ഷേത്രവും. നാഗരാജ ക്ഷേത്രങ്ങളിൽ ആയില്യം മഹോത്സവത്തിനാണ് പ്രാധാന്യം. നാഗ പ്രീതിയ്ക്കായി നടത്തുന്നതാണ് ആയില്യം നാളിലെ നൂറും പാലും.
                                            ഇന്ന്  വീണ്ടുമൊരു ആയില്യ മഹോത്സവം കേരളദേശം ഭക്തിയാൽ കൊണ്ടാടുകയാണ്. എല്ലാ നാഗക്ഷേത്രങ്ങളിലും നാഗപ്രീതിയ്ക്കായി പൂജകളും മറ്റും നടത്തും. എന്നാൽ ഇന്ന് പ്രാധാന്യം മണ്ണാറശാലയിലെ ആയില്യമഹോത്സവത്തിനാണ്. കാവുകളും കുളങ്ങളും ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാറശാലയ്ക്ക് പരശുരാമനോളം പഴക്കമുള്ള ക്ഷേത്ര ചരിത്രമുണ്ട്. നാഗരാജാവിന്റെ പൂജാധികാരം തലമുറകളായി കൈയിമാറിവന്നതാണ്. ശ്രീവാസുദേവനും പത്നി ശ്രീദേവിയും നാഗവൃന്ദങ്ങളെ പരിചരിക്കുകയും ഇതിൽ സംപ്രിയതനായ നാഗരാജാവ് പുത്രന്മാരില്ലാതിരുന്ന ഈ ദമ്പതികളിൽ പുത്രനായി ജനിക്കുകയും ചെയ്തു എന്ന ഒരു ഐതിഹ്യവും ഉണ്ട്. ഈ സർപ്പ ശിശു (അനന്തൻ) ഇപ്പോഴും നിലവറയിൽ കുടികൊള്ളുന്നു.
അനന്ത ഭഗവാനെ ദർശിക്കാനും പൂജിക്കാനുമുള്ള അവകാശം തലമുറയായി സ്ഥാനമേകുന്ന അമ്മക്കാണ്. ഇതാണ് മറ്റെല്ല ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Sunday, 23 October 2016

                                           9000 ൽ മുത്തമിട്ട് ധോണി

           9000 റൺസിൽ തിളങ്ങി ധോണി അഞ്ചാമനായി.മൊഹാലിയിൽ നടന്ന ന്യുസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ 9000 റൺസെ ടുക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് മഹേന്ദ്ര സിങ് ധോണി. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറൂദിൻ തുടങ്ങി
യവരാണ് ഇതിനു മുൻപ് ഈ നേട്ടത്തിലെത്തിയത്. അതെ സമയം 193 സിക്സുകളുമായി ബാറ്റിങ്ങിനിറങ്ങിയ ധോണി 3 സിക്സുകൾ നേടി സിക്സറുകളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർഡ് മറികടന്നു. ഏകദിനത്തിൽ സച്ചിനടിച്ചിട്ടുള്ളത് 195 സിക്സുകളാണ്.
               പുതിയ പാർട്ടിയുമായി  
ഇറോം ശർമിള 




മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. "പീപ്പിൾ റിസർജൻസ് ആൻറ് ജസ്റ്റിസ് അലൈൻസ്" എന്നാണ് പേര്. നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണിപ്പൂർ രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അവർ പറഞ്ഞു.16 വർഷത്തെ നിരാഹാരം അവസാനിപ്പിച്ചാണ്  ഇറോം ശർമിള രാഷ്ട്രീയത്തിലേക്ക് വരുന്നത്. പാർട്ടിയുടെ കോ കൺവീനർ ആയിരിക്കും ഇറോം ശർമിള. 

Saturday, 22 October 2016


              ജങ്കോ ടബെ ഇനി ഓർമയിൽ മാത്രം 


 വറസ്റ് കൊടുമുടി കീഴടക്കിയ ആദ്യ വനിത ജങ്കോ ടബെ ഇനി ഓർമയിൽ മാത്രം."സാങ്കേതിക വിദ്യകളും കഴിവുകളും കൊണ്ടു മാത്രം നിങ്ങൾക്ക് ഉയരങ്ങളിലെത്താൻ കഴിയില്ല. ഇച്ഛാശക്തിയാണ് പ്രധാനം.അത് പണം കൊടുത്തു വാങ്ങാനോ മറ്റുള്ളവരിൽ നിന്ന് കടമെടുക്കാനോ കഴിയില്ല അത് നിങ്ങളുടെ ഹൃദയത്തിൽ നിന്നു തന്നെ ആവിർഭവിക്കണം ." ഇത് ജങ്കോ ടബെ യുടെ വാക്കുകളാണ്. ഈ ആത്മവിശ്വാസം തന്നെയാണ് ജങ്കോയെ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തിച്ചത്. ജാപ്പനീസ് വംശജയായ ജങ്കോ 1975 ലാണ് എവറസ്റ്റ് പർവതത്തിൽ കാൽകുത്തിയത്.തന്റെ പത്താമത്തെ വയസ്സിൽ ജുങ്കോ ആദ്യത്തെ പർവതാരോഹണം നടത്തി. 1969 ൽ അവർ ലേഡീസ് ക്ലൈംബിങ് ക്ലബ് സ്ഥാപിച്ചു. ആൽപ്സ് പർവ്വതനിരകളിലെ ഫ്യുജി ഉൾപ്പടെയുള്ള രണ്ടു പർവ്വതങ്ങൾ കീഴടക്കിയതോടു കൂടി ജപ്പാനിലെ അറിയപ്പെടുന്ന ഒരു പർവ്വതാരോഹികയായി മാറി.  1970 മേയ് 19 ന് അന്നപൂർണ്ണ പർവ്വതം കീഴടക്കിയ ശേഷമാണ് ജങ്കോ അടങ്ങിയ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുത്തു. 1975 മേയ് നാലാം തീയതിയാണ് ജുങ്കോ നേതൃത്വം നൽകിയ സംഘം എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളിലാണ് പര്യവേഷണ സംഘം തങ്ങളുടെ ആദ്യത്തെ ക്യാംമ്പ് പടുത്തുയർത്തിയത്. പെട്ടെന്നുണ്ടായ കനത്ത ഹിമപാതം, അവരുടെ ടെന്റുകളെ ആകെ തകർത്തുകളഞ്ഞു. എന്നിരുന്നാലും, പര്യവേഷണ സംഘത്തിലെ ആർക്കും ആളപായമുണ്ടായില്ല. 1975 മേയ് പതിനാറാം തീയതി ജുങ്കോ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തി. തന്റെ പ്രവർത്തികൾ കൊണ്ട് ലോകത്തിനു  മാതൃകയാകുകയായിരുന്നു ജങ്കോ.  

Saturday, 8 October 2016

                              ദുസ്വപ്നംമാത്രം...

ഇനിയും ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്, ഇനിയൊരു യുദ്ധത്തിന് ഞങ്ങളെ ഇറക്കിയാൽ ഇന്ത്യ ഉണ്ടാകില്ലെന്ന്" പാക് സൈനിക മേധാവി റഹീൽ ഷെരിഫിന്റെ വാക്കുകളാണിത്. കാശ്മീർ എന്ന നാട്ടു രാജ്യത്തിന്റെ നിയന്ത്രണത്തിനായി 3 തവണയും കിഴക്കൻ പാകിസ്ഥാനെ സ്വാത ന്ത്രമാ ക്കാൻ  1 തവണയും യുദ്ധം ചെയ്തിരിക്കുന്നു. അതായത് ഇരുവരും തമ്മിൽ1947,1965,1971,1999 എന്നി കാലഘട്ടങ്ങളിലായി  4 യുദ്ധങ്ങൾ നടന്നിരിക്കുന്നു. ഇതിൽ  ഇന്ത്യ പാകിസ്ഥാനു മേൽ കൈയവരിച്ചത്  വിജയങ്ങൾ മാത്രമാണ്. അപ്പോൾ താങ്കൾ പറഞ്ഞ വാക്കുകൾക്ക് എന്ത് പ്രസക്തി. അതിർത്തിയിൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ തെറ്റിക്കാനായി വെടിയുതുർക്കുകയും അതുവഴി നുഴഞ്ഞു കയറി ആക്രമിക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല. ഞങ്ങൾ ഭാരത മണ്ണിന്റെ മക്കളാണ് അതുകൊണ്ട് തന്നെ തുറന്നു പറയട്ടെ പുറകിയിലൂടെ വന്നു അടിച്ചിട്ടോടുന്നത് ഭീരുക്കളാണ്. ഞങ്ങളുടെ ജവാന്മാർ നേർക്ക് നിന്ന് പൊരുതുന്നവരാണ്. ഇന്ത്യക്ക് മേൽ ആണവായുധം പ്രയോഗിച്ചു നശിപ്പിക്കാം എന്നാണെങ്കിൽ  ഇന്ത്യ എന്നത്  29 സംസ്ഥാനങ്ങൾ ചേർന്ന ഒരു ഉപഭൂഖണ്ഡമാണെന്നു  ഓർക്കണം. നിങ്ങൾ ഒരു ആണവായുധം പ്രയോഗിച്ചാൽ ഞങ്ങളുടെ വിശാലമായ രാജ്യത്തിന്റെ കാൽ ഭാഗം പോലും നശിക്കില്ല. എന്നാൽ ഞങ്ങൾ തിരിച്ചൊന്നടിച്ചാൽ ഭൂപടത്തിൽ സെന്റിമീറ്ററുകൾ മാത്രം ഒതുങ്ങുന്ന നിങ്ങളെ വേരോടെ  പിഴുതെറിയുമെന്നോർക്കുക. പിന്നെ പാകിസ്ഥാൻ എന്നത് ചരിത്ര പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി പോകും.
                               ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി അധികം നാൾ കഴിയും മുൻപേ കാശ്മീർ പിടിച്ചടക്കാനായി വസീരിസ്ഥാനിൽ നിന്നുള്ള ഗോത്ര വർഗ്ഗക്കാരെ ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യക്ക് മേൽ ആക്രമം അഴിച്ചു വിട്ടു.ഇത് ഇരുവരും തമ്മിലുള്ള ആദ്യ യുദ്ധത്തിന് തുടക്കം കുറിച്ചു. 1947-ൽ രാജ്യത്തിന്റെ തെക്ക് കിഴക്കൻ പ്രദേശത്തു തുടങ്ങിയ യുദ്ധത്തിന്റെ അടിയലകൾ ഇപ്പോഴും ഇരുരാജ്യങ്ങളിലും പ്രതിഫലിക്കുന്നു  എന്നതിന് ഉത്തമോദാഹരണ്  ഇപ്പോൾ ഉറിയിലുൾപ്പെടെ പാക് അധിനാ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമങ്ങൾ.
                         ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോൾ എല്ലാം തന്നെ തങ്ങളുടെ സുശക്തമായ സൈന്യത്തിന്റെ ശക്തിയാണ് ഇന്ത്യ ഉയർത്തിക്കാട്ടിയത്. ഇവിടെ അടിപതറാതെ നിന്ന ഞങ്ങളുടെ ജവാൻമാർക്ക് ഇപ്പോൾ നിങ്ങൾ നടത്തുന്ന നുഴഞ്ഞു കയറ്റവും വെടിവയ്പ്പും നിസാരമാണ്. ഞങ്ങളൊന്നു ഒന്നാഞ്ഞടിച്ചാൽ തീരാവുന്നതേയുള്ളു പാകിസ്ഥാൻ എന്ന ചിന്ത എപ്പോളും ഉണ്ടാകുന്നത് നല്ലതാണ്. ഞങ്ങളുടെ 18 ജവാന്മാരുടെ രക്തം നിങ്ങൾ വീഴ്ത്തിയപ്പോൾ  ഞങ്ങൾ തിരിച്ചടിച്ചത് അതിന്റെ ഇരട്ടിയും കൊയ്‌തുകൊണ്ടാണ്. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം 100 % കൃത്യതയോടെയായിരുന്നു. അതിനാൽ തന്നെ പറയട്ടെ ഭീകരർക്കുമേൽ വൻവിജയമാണ് ഇന്ത്യ നേടിയത്.അതുകൊണ്ട് റഹീൽ ഷെരിഫ് താങ്കൾ അല്ല ഇനിയും ആരുതന്നെ ശ്രമിച്ചാലും ഇന്ത്യ ഉണ്ടാകില്ല എന്നത്  ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമായിരിക്കും. ഓർക്കുക വെറും ദുസ്വപ്നംമാത്രം...

Saturday, 24 September 2016

             ശബരിമലയിലെ സ്ത്രീപ്രവേശനം 


സ്ത്രീകൾക്ക് എന്തിനാണ് ശബരിമലയിൽ വിവിവേചനം? സുപ്രിംകോടതിയുടെ ഈ ഒറ്റ ചോദ്യത്തിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരു ചർച്ച വിഷയ മായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ  വെല്ലുവിളിയെ കേരളത്തിലെ ജനങ്ങൾ  ഒരേ സ്വരത്തിൽ നേരിട്ടു. എല്ലാമതത്തിനും അതിന്റേതായ പവിത്രത ഉണ്ട്. ഹിന്ദുമതം ആചാര  അനുഷ്ടാനങ്ങൾക്ക്  വലിയ പ്രാധാന്യം ൽകുന്നു.നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പൻ. അതിനാൽ 10 വയസിനു താഴെയും 50 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് മാത്രമേ ശബരിമലയിൽ പ്രവേശനമുള്ളൂ. ഇത്  കാലാകാലങ്ങളായി അനുഷ്ടിച്ചു വരുന്ന രീതിയാണ്. ഇതിൽ പെട്ടന്നൊരു മാറ്റം കൊണ്ടുവരാൻ സാധ്യമല്ല.
                                    അമ്മയെ ദൈവമായി കാണണം എന്ന സംസ്കാരത്തിൽ ഉറച്ചു നിൽക്കുന്ന നാടാണ് നമ്മുടെ ഭാരതം. എന്നാൽ മുൻകാലങ്ങളായി പിന്തുടർന്നു വരുന്ന ആചാരങ്ങൾ നമുക്ക് പെട്ടന്ന് തേച്ചുമായിച്ചു കളയാൻ സാധിക്കില്ല. മാത്രമല്ല ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കുന്നത് ശരിവെച്ചുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. ശബരിമലയിലെ സുരക്ഷാ വീഴ്ചയെ തുടർന്ന് പലതവണ സ്ത്രീകൾ ശബരിമലയിൽ കയറാൻ ശ്രമിച്ചിരിക്കുന്നു.നാല്‍പത്തി ഒന്നു ദിവസത്തെ  വ്രതം എടുത്തുവേണം ശബരിമലയിൽ ദർശനം നടത്താൻ. ഇത്രയും ദിവസത്തെ വ്രതം എടുക്കാൻ കഴിയാത്തവണ്ണം ശബരിമല ദർശനം അസാധ്യമാണ്. ആർത്തവം ഉള്ള സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതം എടുക്കാൻ ഒരിക്കലും കഴിയില്ല.

"എല്ലാ പുരുഷന്‍മാരും 41 ദിവസത്തെ വ്രതമെടുത്താണോ മല ചവിട്ടുന്നത്? വ്രതമെടുക്കാത്ത പുരുഷന്‍മാര്‍ക്ക് പതിനെട്ടാം പടി ചവിട്ടാതെ ക്ഷേത്രദര്‍ശനം നടത്താമെങ്കില്‍ അതേ നിയമങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാക്കിക്കൂടേ ?" ഇത്  സുപ്രിം കോടതിയുടെ ചോദ്യമാണ്. നൂറിൽ  10 പേര് പൂർണമായും വ്രതം എടുക്കുന്നില്ലന്നു കരുതി ബാക്കിയുള്ള ഭക്തർ അങ്ങനെയാകണമെന്നില്ല. അതിനാൽ ഇവിടെ  ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. ആര്‍ത്തവം പ്രകൃതി നിയമമാണ്. അത് നടക്കുന്നത് കൊണ്ടാണ് പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനംഭക്തരുടെ വിശ്വാസപ്രശ്‌നമാണ്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഹിന്ദുമതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളിലുമുണ്ട്. അത് ഉയര്‍ത്തിപ്പിടിയ്ക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുമുണ്ട്. 
                          അതിനാൽ ഒരു സ്ത്രീയെന്നനിലക്ക്  എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ തൃപ്തി ദേശായി  എന്നല്ല  ആരുവിചാരിച്ചാലും നമ്മുടെ വിശ്വാസങ്ങളെയോ ആചാരാനുഷ്‌ഠനങ്ങളെയോ മാറ്റാൻ സാധിക്കില്ല. കേരളത്തിന് തനതായ ഒരു സംസ്കാരമുണ്ട് . അതിൽ  നീതിന്യായ വ്യവസ്ഥ മാറ്റങ്ങൾ കൊണ്ടുവന്നാലും വിശ്വാസികൾ  തങ്ങളുടെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കും...

























Wednesday, 21 September 2016


                                     നിനക്ക് ശേഷം...


 ചാറ്റൽ മഴ തുടങ്ങി പെട്ടന്ന് തന്നെ ട്രെയിനിന്റെ ജനലുകൾ എല്ലാരും താഴ്ത്തുന്നു. എന്നാൽ ആ ചാറ്റൽമഴ കൊതിയോടെ ഞാൻ ജനലിനരികിലിരുന്ന്  ആസ്വദിച്ചു.ഈ യാത്രയിൽ ഒരുപാട് കാഴ്ചകൾ ഞാൻ കണ്ടു. ഒപ്പം വ്യത്യസ്ത ഭാഷക്കാരായ നിരവധി ആളുകളെയും.ഓരോ സ്റ്റേഷൻ എത്തുമ്പോൾ കുറെ ആളുകൾ ഇറങ്ങി പോകുന്നതും മറ്റുചിലർ വേഗം കയറി സീറ്റ് പിടിക്കുന്നത്തിന്റെയും തിരക്കിലാകും. പണ്ടൊക്കെ ഒറ്റക്ക് യാത്ര ചെയ്യാൻ ഒരു മടിയുമില്ലാത്ത ഞാൻ ഇന്ന് അതിഷ്ടപ്പെടുന്നില്ല കാരണം ഇന്നെത്തെ സമൂഹത്തിന്റെ പോക്കങ്ങനെയാണ്. എവിടെയും അക്രമം, അഴിമതി , ചൂഷണം ഈ ശൃംഖല അങ്ങനെ നീളുന്നു. ഓരോ ദിവസവും കേൾക്കുന്നത് മനസിനെ വേദനിപ്പിക്കുന്ന രീതിയിലുള്ള വാർത്തകളാണ്. പത്രത്തിന്റെ ഓരോ പേജുകളും മറിച്ചു നോക്കുമ്പോൾ ഞെട്ടിപ്പിക്കുന്നവാർത്തകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നതായി ഇതുവരെ കണ്ടിട്ടില്ല. ഇതിൽ സ്ത്രീകളുടെ മേൽ നിരന്തരം ഉണ്ടാകുന്ന അതിക്രമങ്ങൾക്ക് അറുതിവരുന്നില്ലന്നുമാത്രമല്ല അതിനുവേണ്ടി എടുക്കുന്ന പല നടപടികളും പ്രാവർത്തികമാകുന്നില്ലന്നുതന്നെ പറയേണ്ടിവരും. സ്ത്രീകൾക്ക് ഇത്രയും അധികം സുരക്ഷ ഒരുക്കിയിട്ടും അവരുടെ മേലുള്ള നായ്ക്കളുടെ നരക നായാട്ട് കുറയുന്നില്ല. 
                                     ഇനി നമുക്ക് കാര്യത്തിലേക്ക് വരം. നമ്മുടെ ഈ കൊച്ചുകേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നിട്ടുള്ള പലസംഭവങ്ങളും എടുത്തുനോക്കാം. ഇപ്പോൾ സാമൂഹ്യമാധ്യമത്തിൽ കത്തിനിൽക്കുന്ന വാർത്തകളാണ് സൗമ്യ വധക്കേസും  ജിഷാവാധകേസും. ഒറ്റക്കയ്യൻ ഒരു പെൺകുട്ടിയെ ട്രെയിനിൽ വെച്ച് പിച്ചിച്ചീന്തിയപ്പോൾ ഒരാളുമുണ്ടായില്ല അവളുടെ മാനം രക്ഷിക്കാൻ. എന്നാൽ  ഗോവിന്ദ്ച്ചാമി എന്ന ക്രിമിനലിനെ രക്ഷിക്കാൻ സിറ്റിങ്ങിനു ലക്ഷങ്ങൾ വാങ്ങുന്ന വക്കിലന്മാർ. പീഡനത്തിൽ നിന്ന് രക്ഷപെടാനായി അവൾ എന്തുമാത്രം അലമുറയിട്ടുകാണും. തീവണ്ടിയുടെ ശബ്ദത്തിൽ അതൊന്നും ആരും തന്നെ കേട്ടില്ല. സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിനു സാക്ഷികളില്ല പോലും. അതുകൊണ്ട് ഈ കൊടും ക്രൂരത ചെയ്തവന് വെറും 7 വർഷം തടവുമാത്രം. ഇവിടെയാണ് നീതിന്യായ വ്യവസ്ഥയ്ക്ക് എന്ത് പ്രസക്തി  എന്ന ചോദ്യം ഉയർന്നു വരുന്നത്. ഈ വിധിയിലൂടെ ആളുകൾക്ക് വീണ്ടും തെറ്റ് ചെയ്യാനുള്ള വഴി ഒരുക്കി കൊടുക്കുകയാണ്. മാത്രമല്ല ജിഷ വധത്തിലെ പ്രതി ആമിർ ഉൽ ഇസ്ലാമിന് രക്ഷപെടാനുള്ള പുതിയ വഴികൾ തുറക്കുന്നു.
                                                ജനിച്ചുവീഴുന്ന ഒരു കുട്ടിയെപ്പോലും വെറുതെ വിടാത്ത ചെന്നായക്കൂട്ടങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ചുറ്റും. എന്തിനു പറയണം സ്കൂളിൽ നിന്ന് നമ്മുടെ കുട്ടികൾ ഒന്ന് താമസിച്ചുവന്നാൽ ഓരോ മാതാപിതാക്കളുടെയും നെഞ്ചിൽ തീയാണ്. അത്രക്ക് പേടിച്ചാണ് ഓരോ അച്ഛനമ്മമാരും ഓരോ ദിനവും മൂന്നോട്ട് കൊണ്ടുപോകുന്നത് 
                ഇങ്ങനെയുള്ള പീഡനങ്ങൾ ഉണ്ടാകുമ്പോൾ മാത്രം രംഗത്തുവരുന്ന രാഷ്ട്രീയപാർട്ടികളും നേതാക്കളും കൂടിവന്നാൽ ഒരാഴ്ച സംഭവത്തിനിരയായവരുടെ വീടുകൾ സന്ദർശിക്കും പിന്നീട് അതിന്റെ വിധിവരുമ്പോഴാണ്  അവിടേക്ക് വീണ്ടും ചെല്ലുന്നത്. വിധി അനുകൂലമെകിൽ തങ്ങളുടെ പാർട്ടി ഭരണത്തിൽ വന്നത് കൊണ്ടാണെന്നും പ്രതികൂലമെങ്കിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതുമാണ് കണ്ടുവരുന്നത്. ഇവിടെ നഷ്ടം സാധാരണകായരായ ആളുകൾക്ക് മാത്രം. സൗമ്യയുടേയും ജിഷയുടെയും അമ്മമാരേ പോലെ നിരവധി ജീവിതങ്ങൾ ബാക്കി 
                                         നമ്മുടെ   ബ്രഹത്തായ  ഭരണഘടനയ്ക്ക്  വിലകല്പിക്കുന്നില്ല എന്നതാണ് ഇവിടെ  ഓരോ പീഡനങ്ങളും കൂടിവരുന്നതെന്നു നാം ഓർക്കുക. ഗൾഫ് നാടുകളിൽ നടന്നു വരുന്ന രീതിയിലേക്ക് ശിക്ഷകൾ മാറ്റിയാൽ ഇവിടെ  ഇനി ഒരു സൗമ്യയായോ ജിഷയോ ഉണ്ടാകില്ല. സൗമ്യയെ കൊന്നിട്ട് വിധി വന്നത് 6 വർഷങ്ങൾക്ക് ശേഷം. ഈ രീതിയിലാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ മുന്നോട്ട് പോകുന്നത്തെങ്കിൽ ഇനിയും ഗോവിന്ദചാമികൾ പുനർജനിക്കും...  
                             പാത്രത്തിൽ  ലയിച്ചിരുന്നതിനാൽ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല....ഞാൻ ഇറങ്ങാൻ നേരം തൊട്ടടുത്ത സീറ്റിൽ ഇരുന്ന ആണുങ്ങളുടെ നോട്ടത്തിലൂടെ ഞാൻ ഒരു നിമിഷം ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടി. നിയും അടുത്ത ഒരു ജിഷ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാത്ഥനയോടെ അവസാനിപ്പിക്കുന്നു.
  










Wednesday, 27 July 2016

പിന്നിലോട്ടൊരു തിരിഞ്ഞു നോട്ടം 


1. ഐക്യരാഷ്ട്ര സംഘടനയുടെകീഴിലുള്ള രാജ്യാന്തര സമുദ്ര സംഘടനയുടെ (ഐ എം ഒ ) ധിരതാപുരസ്‌കാരത്തിന് അർഹമായ ആദ്യ വനിത ഒരു മലയാളിയാണ്. ആര് ?
    ഉത്തരം : രാധിക മേനോൻ (ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനാണ്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ സമ്പുർണ സ്വരാജ്യ എന്ന എണ്ണകപ്പലിന്റെ ക്യാപ്ടനാരുന്നു. മുങ്ങാൻ തുടങ്ങിയ മൽസ്യ ബന്ധന ബോട്ടിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിനു നേതൃത്വം നല്കിയതിനാണ് പുരസ്കാരം)

2 . പാക്  മദർ തെരേസ  എന്നറിയപ്പെടുന്ന  വ്യക്തി അടുത്തിടെ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഫൗണ്ടേഷനാണ്  പാകിസ്ഥാനിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പെൺകുട്ടിയായ ഗീതക്ക് സംരക്ഷണം നൽകിയത് ?
ഉത്തരം : അബ്ദുൽ സത്താർ ഈദ് ഹി ഈദ് ഹി ഫൗണ്ടേഷന്റെ സ്ഥാപകൻ )

3 .അടുത്തിടെ കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അർജുൻ റാം മേഘ് വാൾ , മന്സുക്ഭായി മാണ്ഡവിയ ,അനിൽ മാധവ്  ദവെ  എന്നിവർ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്തായിരുന്നു പ്രത്യേകത ?
ഉത്തരം : മൂവരും പതിവായി പാർലമെൻറിൽ എത്തുന്നത് സൈക്കിളിലാണ് 

4 .ഡെവിൾ  എന്ന ചെന്നായയും സാർ ട്ട്  എന്ന  ഫൽക്കണും  ഏത്  ലോകപ്രശസ്ത  കഥാ പാത്രത്തിന്റെ കൂട്ടുകാരാണ് ?
ഉത്തരം : ഫൻറ്റം  (ഹീറോ  എന്ന കുതിരയും ജുംബ എന്ന ആനയും ലി ഫക്കിന്റെ ഈ നോവലിലേതാണ് )

5 . കറുത്ത വർഗക്കാരെ പോലീസ് വെടിവെച്ചു കൊന്നതിനെതിരെ യൂ  എസിലെ മിന്നസോട്ടയിൽ  ഒരു പ്രതിഷേധ  പ്രകടനം നടന്നു. ഒരു കുട്ടി റോഡിൽ കിടന്നു. ആ കുട്ടിക്ക് ചുറ്റും 'അമ്മ ചോക്കുകൊണ്ടു വരക്കുകയും അതിനടുത്തു " അടുത്തത്  ഞാനോ " (AM I NEXT) എന്ന് എഴുതുകയും ചെയ്തു. എന്താണിവരുടെ  പേര്  ?
ഉത്തരം : ഐസയും അമ്മയായ വില്യംസും ( സാധാരണ  പൊലീസാണ് കൊല്ലപ്പെട്ടയാളുടെ ചുറ്റും ചോക്ക് കൊണ്ട് വരക്കുന്നത് )

6 . ഏത്   ലോകപ്രശസ്ത ഫുട്ബാൾ താരത്തിന്റെ ആത്മകഥപരമായ  രചനയാണ് മൊമൻറ്സ് (moments)
ഉത്തരം :ക്രിസ്ത്യാനോ റൊണാൾഡോ 

7 . ജാക്കസ് ക്ളമൻസ് എന്ന ബെൽജിയംകാരൻ അടുത്തിടെ എന്ത് ബഹുമതിയാണ് സ്വന്തമാക്കിയത്  ?
ഉത്തരം : ലോകത്തിലെ ഏറ്റവും മുതിർന്ന പുരോഹിതൻ . ഇദ്ദേഹത്തിന് 107 വയസുണ്ട് 

8 . 30 വർഷത്തിന് ശേഷം ഈ കായിക വിനോദത്തിനിടെ മരിക്കുന്ന ആദ്യ വ്യക്തിയാണ്  വിക്‌ടർ  ബാറിയോ  ഏതാണ് ഈ കായിക ഇനം ?
ഉത്തരം : കാളപ്പോര് 

9 . നമുക്ക് സുപരിചിതമായ  ഏത് ജീവിയുടെ കൂടാണ്  ഡ്രെയ്‌ (drey) എന്ന  ഇംഗ്ലീഷ് ഭാഷയിൽ അറിയപ്പെടുന്നത് ?
ഉത്തരം : അണ്ണാൻ 

10 . 1962 - ൽ  ചിലിയും ഇറ്റലിയും തമ്മിൽ നടന്ന മത്സരമായിരുന്നു ബാറ്റിൽ ഓഫ് സാന്റിയാഗോ  (BATTILE OF SANTIGO) ഇത്  നിയന്ത്രിച്ച കെന്നത്ത്  ആസ്റ്റൺ ഫുട്‌ബോൾ കളിക്ക് സമ്മാനിച്ചതെന്താണ് ?
ഉത്തരം :മഞ്ഞ ,ചുവപ്പ്  കാർഡുകൾ ( ഇറ്റാലിയൻ സീരിയ - എ -ൽ  അടുത്തിടെ മാന്യനായ താരത്തിന് പച്ച കാർഡ് നൽകുന്ന സമ്പ്രദായം ആരംഭിച്ചിരുന്നു.)

11 . ജയൻ വന്നേരി സംവിധാനം ചെയ്ത മലയാള ചിത്രമായ മച്ചുക അടുത്തിടെ  വാർത്തയിലിടം നേടിയത്  എങ്ങനെയാണ്  ?
ഉത്തരം : രണ്ടുപേർ മാത്രം അഭിനയിച്ച ചിത്രം 

12 . അമേരിക്കയിലെ  ജനവിഭാഗമാണ്  ആമിഷ്  എന്താണ് ഇവർക്കുള്ള പ്രത്യേകത ?
ഉത്തരം :  ഇവർ ഇപ്പോഴും 19 -ആം  നൂറ്റാണ്ടിലെ ജീവിതം തന്നെയാണ് നയിക്കുന്നത് .മോട്ടോർ കാറുകളോ ടിവി യോ ടെലഫോണോ ഒന്നും തന്നെയില്ല . കൃഷിയാണിവരുടെ പ്രധാന വരുമാനം 

13 . മുൻ അമേരിക്കൻ പ്രസിഡന്റായ ഗ്രോവർ ക്ളീവ്ലാന്റിന്റെ പുത്രിയായ എസ്തറിനുള്ള പ്രത്യേകത എന്താണ് ?
ഉത്തരം : വൈറ്റ് ഹൌസ്സിൽ  ജനിച്ച ഏക പ്രസിഡന്റ് പുത്രി 

14 .  ഏത് പ്രശസ്ത വാഹന നിർമാണ കമ്പനിയാണ് സിക്ക (ZIKA) വൈറസ് കാരണം തങ്ങളുടെ  ഒരു മോഡലിന്റെ പേരു മാറ്റിയത് ?
ഉത്തരം : ടാറ്റ മോട്ടോർസ് .(ലയണൽ മെസ്സിക്കൊപ്പം പരസ്യത്തിൽ പ്രത്യക്ഷ പെടുന്ന കാർ മോഡലിന്റെ പേര്  സിക്ക എന്നായിരുന്നു.എന്നാൽ പുനർനാമകരണം ചെയ്ത് തിയാഗോ എന്നാക്കി . മെസ്സിയുടെ മകന്റെ പേരാണ് തിയാഗോ )

15 . കൊളംബിയയിലെ ബൊഗോട്ടയിൽ അടുത്തിടെ കണ്ടെത്തിയ വിഷചിലന്തിക്ക് നൽകിയ പേരാണ് കങ്കുവാമോ മാർകേസി . ഗബ്രിയേൽ  ഗാർഷ്യ മാർക്വേസിന്റെ സ്മരണാർത്ഥമാണ്  ഈ പേര് നൽകിയത്. ആരാണ് കങ്കുവാമോ ?
ഉത്തരം : മാർക്കേസിന്റെ ജന്മസ്ഥലമായ കൊളംബിയയിലെ കരീബിയൻ ഭാഗത്തെ വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക ജനവിഭാഗമാണ് കങ്കുവമോ 

16 . ഫുട്‌ബോൾ  ലോകത്ത്  ഏഷ്യൻ വൻകരക്ക്  വലിയ സ്ഥാനമൊന്നുമില്ല . എന്നാൽ അലി ദേയിയുടെ  പേരിലുള്ള റെക്കോർഡ് എന്താണ് ?
ഉത്തരം : ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ താരം (150 മത്സരങ്ങളിൽ നിന്ന് 109 ഗോളുകൾ )90 കാളിൽ നിന്ന് 50 ഗോൾ നേടിയ സുനിൽ ഛേ ത്രിയുടെ സ്കോറിങ് ശരാശരി അന്താരാഷ്ട്ര മത്സരങ്ങളിൽ മെസ്സിയെക്കാളും റൊണാൾഡോയേക്കാളും കൂടുതലാണ് എന്നോർക്കുക 
17 . പ്രസിഡന്റ് , സുപ്രീംകോടതി ചീഫ് ജസ്റ്റിസ് , പാർലമെന്റ്  സ്പീക്കർ  എന്നീ പദവികൾ വനിതകൾ  അലങ്കരിക്കുന്ന ആദ്യ രാജ്യം ഇന്ത്യയുടെ ഏത് അയൽ രാജ്യമാണ് ?
ഉത്തരം : നേപ്പാൾ (ബിന്ധ്യ ദേവി ഭണ്ടാരി പ്രസിഡന്റും സുശീല കർക്കി ചീഫ് ജസ്റ്റിസും ഒൻസറി ഗാർട്ടി മഗർ സ്പീക്കറുമാണ് 

18 . drake എന്നറിയപ്പെടുന്ന  ഔബ്രി ഡ്രാക്ക്  ഗ്രാൻഹാം എന്ന കനേഡിയൻ റാപ്പറുടെ ഹോട് ലൈൻ  ബ്ലിങ്  എന്ന സംഗീത ആൽബം അടുത്തിടെ വാർത്തകളിൽ ഇടം നേടി എങ്ങനെ ?
ഉത്തരം : യൂറോപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്ത ഫ്രാൻസിന്റെ ആന്റോണിയോ ഗ്രീസ്മാൻ ഗോൾ നേടിയ ശേഷമുള്ള ആഘോഷത്തിന് തിരഞ്ഞെടുത്തത് ഈ ആൽബത്തിലെ ചുവടുകളാണ് 

19 . നമുക്ക് മഹാബലി പോലെ  ബ്രിടീഷ് കാർക്കും ഒരു രാജാവുണ്ടായിരുന്നു. അഞ്ചം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇദ്ദേഹം ഒരിക്കൽ തിരിച്ചുവരുമെന്ന് അവർ വിശ്വസിക്കുന്നു . ആരാണിത് ?
ഉത്തരം : കിങ്‌  ആർതർ 

20 . ഈഗോ സർഫിങ്  എന്ന പദം കൊണ്ട് ഇന്റർനെറ്റിൽ ഉദ്ദേശിക്കുന്നതെന്താണ് ?
ഉത്തരം : സ്വന്തം പേര് സേർച്ച് ചെയ്യുന്നത് 

21. ബ്രിട്ടൻ എന്ന പേരിനു പകരം ഗ്രേറ്റ് ബ്രിട്ടൻ എന്ന പേര് സ്വീകരിച്ചത് മറ്റൊരു രാജ്യത്തെ മറ്റൊരു രാജ്യത്തെ ഒരു സ്ഥലപേരുമായി മാറിപോകാതിരിക്കാനാണ് ഏതാണീ സ്ഥലം ? ഏത് രാജ്യത്താണിത് ? 
ബ്രിട്ടാനി (ഫ്രാൻസ് )
22. ഐ എസ് ജോഹർ എന്ന ഇന്ത്യൻ സിനിമ നടനുള്ള പ്രാധാന്യം എന്താണ് ? 
ഉത്തരം :  ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ച ആദ്യ ഇന്ത്യക്കാരൻ (ഡേവിഡ് ലീനിന്റെ ലോറൻസ് ഓഫ് അറേബ്യാ )

Thursday, 23 June 2016

                                                    പുഴയോരത്ത് 


                                       വളരെ ചെറുപ്പം മുതൽ  ഞാൻ പുഴ കാണുന്നതാണ്. അതിമനോഹരമായ പ്രകൃതി ഭംഗി തന്നെയായിരുന്നു അച്ഛന്കൊവിലാറിന്റെ കൈവഴിയായ കുട്ടംപേരൂർ ആറ് . പായലുകൾക്കിടയിലൂടെ നീന്തി തുടിക്കുന്ന താറാവുകൾ, മുങ്ങംകുഴിയിടുന്ന നീർകാക്കകൾ, മീനുകളെ കൊത്തിയെടുക്കുന്ന കൊക്കുകൾ, വള്ളം തുഴഞ്ഞു പോകുന്ന രാഘവേട്ടൻ, പാടത്തേക്ക്  വെള്ളം ഒഴിക്കിവിടാനുള്ള തോടുകൾ അങ്ങനെ എന്തെല്ലാം കാഴ്ചകൾ. എത്ര സുന്ദരമായിരുന്നന്നോ  !  
                     
                               ഉളുന്തി കടവുമുതൽ വടക്കോട്ട് ഒഴുകുന്നതാണ് അച്ഛൻകോവി ലാറിന്റെ കൈവഴി . ഇല്ലിമലയ്ക്ക് വടക്കുവശം മുതൽ ഒഴുകുന്നത് പാമ്പയാറും. രണ്ടു നദികളും പരസ്പരം കൂടിച്ചേരുകയും ചെയ്യുന്നു. ഉളുന്തിയിൽ പുഴക്ക് മുകളിലൂടെയുള്ള പാലം നിർമാണം ആറിന്റെ ഒഴിക്കിനെ കാര്യമായി ബാധിക്കുകയും അത് ആറിനെ മലിനമാക്കി. മാത്രമല്ല ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയാൻ തുടങ്ങി.ഇത്  പൂർണമായും  ആറിനെ  ഉപയോഗശൂന്യമാക്കി. ബുധനൂർ,മാന്നാർ,ചെന്നിത്തല ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒരു കാലത്ത് നിറഞ്ഞൊഴുകിയിരുന്ന ആറിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ജനപ്രതിനിതികൾക്ക് ആകുന്നില്ല.രാഷ്ട്രപതി ഭവനിൽ നവീകരണത്തിനായുള്ള നിവേദനങ്ങൾ പോയിട്ടുണ്ടെങ്കിലും  ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 

                                            
    40 മീറ്റർ വീതിയുള്ള ആറിന് ഇപ്പോർ 6 മീറ്റർ വീതിയാണുള്ളത്. ആറിന്റെ ഇരുവശത്തുനിന്നുമുള്ള കയ്യേറ്റം മൂലം ഒരു ചെറിയ തോടിന്റെ വലിപ്പം പോലും ഇന്ന് കുട്ടംപേരൂർ ആറിനില്ല.നിവേദനങ്ങളുടെ ഫലമായി സര്വേ നടത്തി വീതി പുനര്നിര്ണയിക്കാന്സര്വേ വകുപ്പിന്നിര്ദേശം നല്കുകയും സര്വേ തുടങ്ങി വയ്ക്കുകയും ചെയ്തു. എന്നാല്രാഷ്ട്രീയ ഇടപെടല്കാരണം സര്വേയും നിലച്ചു.    മാന്നാര്പഞ്ചായത്തിന്റെ കിഴക്കന്മേഖലയെയും ബുധനൂരിന്റെ പടിഞ്ഞാറന്പ്രദേശത്തെയും കുടിവെള്ളക്ഷാമത്തിനു കാരണം ആറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്‌. കാര്ഷികമേഖലയുടെ തളര്ച്ചയ്ക്കും ഇത്കാരണമായി. നദിയില്മത്സ്യബന്ധനം നടത്തി ഉപജീവന മാര്ഗം കണ്ടെത്തിയിരുന്ന നൂറുകണക്കിനു കുടുംബങ്ങളും മറ്റു മാര്ഗങ്ങള്തേടേണ്ടി വന്നു.ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയില്പങ്കെടുക്കുന്നതിനു മൂന്നു നദികളിലൂടെ ഏറ്റവും കൂടുതല്ദൂരം യാത്ര ചെയ്യുന്ന ചെന്നിത്തല പള്ളിയോടത്തിന്റെ ആഘോഷപൂര്വമായുള്ള യാത്ര ജലമാര്ഗത്തിലൂടെയാണ്‌. പോള നിറഞ്ഞ കുട്ടംപേരൂര്ആറ്റിലൂടെ വളരെയധികം കഷ്ടപ്പാടുകള്സഹിച്ചാണ്പള്ളിയോടം ആറന്മുളയിലേക്ക്പോയി വരുന്നത്‌.  ആറിന്റെ നാശത്തിന്നിരവധി വൻകിട സമ്പന്നർ കൂട്ടുനില്ക്കുന്നു.ഇനിയും എതുകണ്ടില്ലന്നു വച്ചാൽ ഒരു പക്ഷെ നമ്മുടെ ജലസമ്പത്ത് പൂർണമായും നഷ്ടമാകും.
                  പ്രകൃതിയാണ് ജീവൻ 


         പ്രകൃതിയാൽ മനോഹരമാണ്  നമ്മുടെ ഭൂമിയെങ്കിലും ഭൂമി ഇന്ന്  വൻഭീഷണി  നേരിടുകയാണെന്ന സത്യം നാം ഓരോരുത്തരും മറന്നു പോകുന്നു. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള വളർച്ചയാണ് നമ്മൾ പിന്തുടരുന്നത്. ഇത്രയും ഭംഗിയുള്ള നമ്മുടെ പ്രകൃതി ഓരോ ദിനം കഴിയുംതോറും നശിച്ചു കൊണ്ടിരിക്കുകയാണ് .ഏതൊരു വസ്തുവും  ഉപയോഗശേഷം വലിച്ചെറിയുന്നത് മൂലമാണ് മാലിന്യങ്ങൾ ഇത്രയുംകുന്നുകൂടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ,കാട് വെട്ടിനശിപ്പിക്കുന്നത് , വ്യവസായ ശാലകളിലെ വിഷപ്പുക, മത്സ്യം-മാംസം എന്നിയുവയിടെ അവശിഷ്ടങ്ങൾ നദികളിലേക്കും മറ്റും നിഷേപിക്കുന്നത്, ജലാശയങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും,കൃഷിയിടങ്ങളിലെ അമിതമായ കീടനാശിനിപ്രയോഗങ്ങളും  ഇതിനകം ഭൂമിയെ ഇല്ലാതാക്കി കഴിഞ്ഞു.
                                             വനങ്ങളുടെ പ്രാധാന്യത്തെ പറ്റി നാം ഓരോരുത്തരും മറക്കുന്നു.വന നശികരണം മൂലം അന്തരീക്ഷത്തിലെ കാർബൺ ടൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ പ്രകൃതിയുടെ അവസതഥയെ ഇത് സാരമായി ബാധിക്കും. ഇത് ജീവന്റെ നാശത്തിനു വഴിവെക്കുകയും ചെയ്യും.ഇന്ന് ലോകത്തിലെ എല്ലാ മഴക്കാടുകളും വനങ്ങളും വൻ ഭീഷണി നേരിടുകയാണ്. വനങ്ങൾ  നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാട്ടുതീയാണ് . ദിനം പ്രതി മരങ്ങൾ വെട്ടിനശിപ്പിക്കുന്തിന്നു.   പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും സ്വാർത്ഥ താല്പര്യത്തിനും വേണ്ടി നശിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നത് നമ്മുടെ കാൽകീഴിലെ മണ്ണാണ്.
                          ആഗോളതാപനത്തിന്റെ  ദൂഷ്യ ഫലങ്ങൾ നമ്മൾ  ലോകത്തിന്റെ പല ഭാഗത്തും കണ്ടുവരുന്നു. ഒട്ടും താമസിക്കാതെ അത് നമ്മളെയും കാർന്നു തിന്നും.ആഗോളതാപനഫലമായി സമുദ്ര നിരപ്പ് കൂടുകയും അതുമൂലം അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ഭൂമിയിലെ ജീവനെ ഇല്ലാതാക്കുന്നു. ആണവ ആപത്തിനെ മാടി വിളിക്കുന്ന നാം കറുത്ത നാളെയിലെക്കാണ് സഞ്ചരിക്കുന്നത്. കാലാവസ്ഥ വ്യതിയാന ഫലമായി സുനാമി, കൊടുങ്കാറ്റ്, ഭൂകമ്പം  എന്നീ പ്രകൃതി ദുരന്തങ്ങൾ  ഏതു സമയത്തും ഉണ്ടാകാം.കരയും കടലും മലിനമാകുന്നത് കൊണ്ട്  നമ്മൾ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വലിയ ഭകഷ്യ സമ്പത്ത് മഞ്ഞു പോകുന്നു.
        നദികളികൾ കുന്നുകൂടുന്ന  പ്ലാസ്റ്റിക് മാലിന്യം മത്സ്യ സമ്പത്തിനെ മാത്രമല്ല പക്ഷി മൃഗാധികളെ കൂടിയാണ് ഇല്ലാതാക്കുന്നത്. പ്ലാസ്റ്റിക് കഴിച്ച് നിരവധി പക്ഷികളിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ് . പ്രകൃതി ദത്തമായ സമ്പത്തിനെ നമ്മുടെ അത്യാവശ്യങ്ങൾക്ക്  വേണ്ടി ഇല്ലാതാക്കുമ്പോൾ വരും തലമുറയും ഒരു വലിയ വിപത്തിലെക്കാണല്ലോ ജനിച്ചു വീഴുന്നതെന്നു മറക്കരുത്. ഇവിടെ  അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും രോഗങ്ങളും മനുഷ്യൻ അനുഭവിക്കുന്നുകാലാവസ്ഥ വ്യതിയാനത്തിന്റെ  ദുരന്ത ഫലങ്ങൾ  പല രീതിയിൽ നമ്മുടെ ചുറ്റുപാടും കണ്ടു വരുന്നുണ്ട് . രീതിയിൽ  പരിസ്ഥിതി മലിനാമാകുമ്പോഴും(കൂടം കുളം,ജൈപൂർ) ലോകത്തിന്റെ പല ഭാഗങ്ങളിൽ  ആണവ നിലയങ്ങൾ കൊണ്ടുവരാനുള്ള ഒരുക്കമാണ് നമ്മുടെ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

                                              നമ്മുടെ മനോഹാരിതക്ക് മേലുള്ള നിരന്തരമായുള്ള കടന്നാക്രമണത്തെ ഇല്ലാതാക്കുകയാണ് വേണ്ടത്. പ്രകൃതിയെ ആസ്വദിക്കനുള്ളതാണ് മറിച്ച് അത് നശിപ്പിക്കനുള്ളതല്ല. മനോഹരമായ ഭൂമിയെ അതിന്റെ ഭംഗി ഒട്ടും മങ്ങലേൽക്കാതെ നിലനിർത്തുകയാണ് വേണ്ടത്. ഭൂമി അതിന്റെ ഏറ്റവും ദുരിത പൂർണമായ ഘട്ടത്തി ലൂടെയാണ് നീങ്ങികൊണ്ടിരിക്കുന്നത്ഇത് തുടർന്നാൽ ഒരു വൻ  ദുരന്തമായിരിക്കും ഉണ്ടാവുക എന്ന സത്യം നാം മനസിലാക്കേണ്ടിയിരിക്കുന്നു.അതിനായി ഭൂമിക്ക് വേണ്ടി ഒത്തു ചേരുക. സത്യത്തിൽ പരിസ്ഥിതി പ്രവർത്തനം വാർത്താ മാധ്യമാങ്ങളിലാണ് കൂടുതലും കാണാൻ കഴിയുന്നത്. നാട്ടിൻ പുറത്ത് ആടിനെയോ പശുവിനെയോ വളർത്തി കുറച്ചു കൃഷികളും നടത്തുന്നതാണ് ഇന്നത്തെ പരിസ്ഥിതി സംരഷണം എന്ന്നു നമുക്ക് പറയേണ്ടതായിരിക്കുന്നു. നമ്മുടെ പൂർവികർ എല്ലാ പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്നു. അതിനാൽ തന്നെ അവരുടെ ആവശ്യങ്ങൾ പരിമിതമായിരുന്നു.

പ്രകൃതി നമുക്ക് അവാശ്യമായ എല്ലാംനല്കുന്നുണ്ട്. എന്നാൽ മനുഷ്യൻ അവന്റെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി അവനെത്തന്നെ ഇല്ലാതാക്കുകയണെന്ന സത്യം ഓർക്കാതെ പോകുന്നു...

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...