Thursday, 23 June 2016

                                                    പുഴയോരത്ത് 


                                       വളരെ ചെറുപ്പം മുതൽ  ഞാൻ പുഴ കാണുന്നതാണ്. അതിമനോഹരമായ പ്രകൃതി ഭംഗി തന്നെയായിരുന്നു അച്ഛന്കൊവിലാറിന്റെ കൈവഴിയായ കുട്ടംപേരൂർ ആറ് . പായലുകൾക്കിടയിലൂടെ നീന്തി തുടിക്കുന്ന താറാവുകൾ, മുങ്ങംകുഴിയിടുന്ന നീർകാക്കകൾ, മീനുകളെ കൊത്തിയെടുക്കുന്ന കൊക്കുകൾ, വള്ളം തുഴഞ്ഞു പോകുന്ന രാഘവേട്ടൻ, പാടത്തേക്ക്  വെള്ളം ഒഴിക്കിവിടാനുള്ള തോടുകൾ അങ്ങനെ എന്തെല്ലാം കാഴ്ചകൾ. എത്ര സുന്ദരമായിരുന്നന്നോ  !  
                     
                               ഉളുന്തി കടവുമുതൽ വടക്കോട്ട് ഒഴുകുന്നതാണ് അച്ഛൻകോവി ലാറിന്റെ കൈവഴി . ഇല്ലിമലയ്ക്ക് വടക്കുവശം മുതൽ ഒഴുകുന്നത് പാമ്പയാറും. രണ്ടു നദികളും പരസ്പരം കൂടിച്ചേരുകയും ചെയ്യുന്നു. ഉളുന്തിയിൽ പുഴക്ക് മുകളിലൂടെയുള്ള പാലം നിർമാണം ആറിന്റെ ഒഴിക്കിനെ കാര്യമായി ബാധിക്കുകയും അത് ആറിനെ മലിനമാക്കി. മാത്രമല്ല ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയാൻ തുടങ്ങി.ഇത്  പൂർണമായും  ആറിനെ  ഉപയോഗശൂന്യമാക്കി. ബുധനൂർ,മാന്നാർ,ചെന്നിത്തല ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട് ഒരു കാലത്ത് നിറഞ്ഞൊഴുകിയിരുന്ന ആറിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ജനപ്രതിനിതികൾക്ക് ആകുന്നില്ല.രാഷ്ട്രപതി ഭവനിൽ നവീകരണത്തിനായുള്ള നിവേദനങ്ങൾ പോയിട്ടുണ്ടെങ്കിലും  ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 

                                            
    40 മീറ്റർ വീതിയുള്ള ആറിന് ഇപ്പോർ 6 മീറ്റർ വീതിയാണുള്ളത്. ആറിന്റെ ഇരുവശത്തുനിന്നുമുള്ള കയ്യേറ്റം മൂലം ഒരു ചെറിയ തോടിന്റെ വലിപ്പം പോലും ഇന്ന് കുട്ടംപേരൂർ ആറിനില്ല.നിവേദനങ്ങളുടെ ഫലമായി സര്വേ നടത്തി വീതി പുനര്നിര്ണയിക്കാന്സര്വേ വകുപ്പിന്നിര്ദേശം നല്കുകയും സര്വേ തുടങ്ങി വയ്ക്കുകയും ചെയ്തു. എന്നാല്രാഷ്ട്രീയ ഇടപെടല്കാരണം സര്വേയും നിലച്ചു.    മാന്നാര്പഞ്ചായത്തിന്റെ കിഴക്കന്മേഖലയെയും ബുധനൂരിന്റെ പടിഞ്ഞാറന്പ്രദേശത്തെയും കുടിവെള്ളക്ഷാമത്തിനു കാരണം ആറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്‌. കാര്ഷികമേഖലയുടെ തളര്ച്ചയ്ക്കും ഇത്കാരണമായി. നദിയില്മത്സ്യബന്ധനം നടത്തി ഉപജീവന മാര്ഗം കണ്ടെത്തിയിരുന്ന നൂറുകണക്കിനു കുടുംബങ്ങളും മറ്റു മാര്ഗങ്ങള്തേടേണ്ടി വന്നു.ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയില്പങ്കെടുക്കുന്നതിനു മൂന്നു നദികളിലൂടെ ഏറ്റവും കൂടുതല്ദൂരം യാത്ര ചെയ്യുന്ന ചെന്നിത്തല പള്ളിയോടത്തിന്റെ ആഘോഷപൂര്വമായുള്ള യാത്ര ജലമാര്ഗത്തിലൂടെയാണ്‌. പോള നിറഞ്ഞ കുട്ടംപേരൂര്ആറ്റിലൂടെ വളരെയധികം കഷ്ടപ്പാടുകള്സഹിച്ചാണ്പള്ളിയോടം ആറന്മുളയിലേക്ക്പോയി വരുന്നത്‌.  ആറിന്റെ നാശത്തിന്നിരവധി വൻകിട സമ്പന്നർ കൂട്ടുനില്ക്കുന്നു.ഇനിയും എതുകണ്ടില്ലന്നു വച്ചാൽ ഒരു പക്ഷെ നമ്മുടെ ജലസമ്പത്ത് പൂർണമായും നഷ്ടമാകും.

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...