Sunday, 29 December 2013

                                                       സത്യാന്വേഷി   (Sathyanweshi)
  ഋതുപർണഘോഷ്  സംവിധാനം ചെയ്ത ബംഗാളി സിനിമയാണിത്. ചിത്രത്തിന്റെ തുടക്കം മരണസന്നനായി കിടക്കുന്ന ബൽപന്ത്പൂരിലെ മഹാരാജാവിന്റെ ചില നിബനധനകൾ ആനന്ദരവകാശി യോട് പറയുകയുന്നതാണ്. അതിൽ ഒന്നാമത് മൂന്നു വർഷംകൊണ്ട് ഒരു അനന്തരവകാശിയും രാജകുടുംബത്തിൽ പിറക്കണം.എന്നാൽ കൊട്ടാരം ലൈബ്രെറിയൻ ഹരിനാഥിന്റെ കാണാതാകൽ ചിത്രത്തിലെ വഴിത്തിരിവാകുന്നു.ഇത് അന്യോഷിക്കാനായി കുറ്റന്യോ ഷകനായ ബോംങ്കേഷും എഷുത്തുകാരനായ സുഹൃത്ത് അജിത്തും ബലൽപന്ത്പൂരിൽ എത്തുന്നു. അവരുടെ അന്യോഷണത്തിലൂടെ കൊട്ടാരവുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങൾ കണ്ടെത്തുന്നു.
                                                  സമൂഹത്തിലെ കുറ്റകൃത്യങ്ങൾ ഒരുനാൾ  തെളിയും എന്നു പ്രേഷകർക്ക് കാട്ടികൊടുക്കുകയാണ്  ഋതുപർണഘോഷ്  . സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ വേഷങ്ങളോട് നീതിപുലർത്തി.
www.songspklover.com 
                                              
                                         
variety.com -
          ( Siddharth )  സിദ്ധാർത്ഥ 


റിചീ മഹ്ട സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ സിദ്ധാർതഥിൽ  ഒരു ദരിദ്രകുടുംബത്തിന്റെ    കഥ പറയുകയാണ്‌. തെരുവിൽ സിപ്പർ നന്നാക്കുന്ന ജോലിയാണ് മഹേന്ദ്രക്ക് കുടുംബവരുമാനം വർദ്ധിപ്പിക്കാൻ വേണ്ടി മകനായ സിദ്ധാർതഥിനെ ലുധിയാനയിലെ അകന്ന ഒരു ബന്ദുവിന്റെ അടുത്ത് ജോലിക്ക് വിടുകയാണ് മാതാപിതാക്കൾ. ജോലിസ്ഥലത്ത് വെച്ച് മകനെ എങ്ങനെയോ കാണാതാകുന്നു. തുടർന്ന് മഹേന്ദ്ര രാജ്യവ്യാപകമായ തിരച്ചിൽ നടത്തുന്നു.
                                   ഈ ചിത്രത്തിൽ സിദ്ധാർതഥയെ തിരിച്ചുകിട്ടുന്നതായി പറയുന്നില്ല. അതുകൊണ്ട് ഒരുപക്ഷെ അവൻ തട്ടികൊണ്ടുപോകപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കാം എന്ന സങ്കൽപത്തിലേക്ക് പ്രേഷകരെ എത്തിക്കുന്നു. മാത്രമല്ല ,ഒരു മനുഷ്യന്റെ വേദനാപൂർണവും വൈകാരികവുമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം തികച്ചും വ്യത്യസ്തമായ ഒരു ഇന്ത്യയെ കാട്ടിത്തരുകയാണ് സംവിധായകാൻ.          

Wednesday, 25 December 2013

                         ക്യാപ്ച്ചുറിംങ്  ഡാഡ്     (Capturing Dad)
www.jinni.com 
             റോയ്ട നക്നോ സംവിധാനം ചെയ്ത ജപ്പാനീസ്  ചിത്രമാണ്  ഇത് കവ്മാരക്കരായ രണ്ടു സഹോദരിമാരുടെ കഥ പറയുകയാണ്‌ ഈ ചിത്രത്തിലൂടെ. സ്വന്തം അച്ഛനും അമ്മയും വർഷങ്ങളായി പിരിഞ്ഞിട്ട് എന്നാൽ ഇതിനെപറ്റി ഒന്നും തന്നെ ഇരുവർക്കും അറിയില്ല. ക്യാൻസർ ബാധിതനായി മരണത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന  അച്ഛന്റെ ഫോറ്റൊഗ്രാഫിനായി അമ്മയായ സാവ മക്കളെ അയക്കുന്നു.എന്നാൽ അച്ഛന്റെ മരണാനന്തര ചടങ്ങിനെത്തുന്ന അവർ അച്ഛൻ രണ്ടാമത് വിവാഹം ഉണ്ടായ മകനോട്‌  ആദ്യമൊക്കെ മോശമായിപെരുമാറുന്നു എന്നാൽ പിന്നിട് അനുജൻ ചിറോയുടെ  സ്നേഹം അവർ മനസിലാക്കുന്നു. ഇരുവരും തിരിച്ചു നാട്ടിൽ  വന്ന്  സംഭവങ്ങൾ സാവയോട്  വിവരിക്കുന്നു.
                                           ചിത്രത്തിലെ സഹോദരങ്ങൾ തമ്മിലുള്ള സഹോദരസ്നേഹം  ഒട്ടുമിക്ക സീനുകളിലും ഉണ്ട്. ഇത് പ്രേഷകരെ  മനസലിയിപ്പിക്കുന്നത് പോലെ ഹാസ്യരസമുണർത്തി  സിനിമയെ മികവുറ്റതാക്കി .    
                                                      ( ILO ILO )   ഇലോ ഇലോ 
   
മധ്യവർഗ സിംഗപൂരിയൻ കുടുംബത്തിലെ 10 വയസുള്ള ജിയാലെ എന്ന ബാലാൻ കാടിനാദ്വനിയും ഗർഭിനിയുമായ അമ്മയും മടിയനായ അച്ഛനും നേരിടുന്ന പ്രേശനങ്ങളിലൂടെയാണ് സംവിധായകാൻ അന്തെനി ചെൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.ജിലയെ നോക്കാനായി ടെറി എന്ന ജോലിക്കാരിയുടെ കടന്നുവരവ്  ചിത്രത്തിൽ നിർണായകമായ ഒന്നാണ്. ഒരു മകനോട് അമ്മയ്ക്കുള്ള വാത്സല്യവും സ്നേഹവും ടെറി ജിയലിനു നല്കുന്നു. അതിലൂടെ സ്വന്തം മാതാപിത-ക്കളെകാട്ടിലും ടെറി ജിയലിനു വേണ്ടപെട്ടതാകുന്നു.
moeatthemovies.com
വരുന്ന
                            നോക്കാനോ അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറനോ അറിയാതെ പോകുന്നതിലൂടെ മക്കൾക്ക് മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ തന്നെ വത്യാസം ഉണ്ടാകുന്നു.അവരുടെ പ്രശ്നം അറിഞ്ഞ് മനസിലാക്കുന്നവരെ അവർ ആരെക്കാളും സ്നേഹിക്കുന്നു. ഇതാണ് ഈ ചിത്രത്തിലെ പ്രധാനപ്പെട്ട സത്ത. എന്തിനോക്കെയോ വേണ്ടി അലയുന്ന മാതാപിതാക്കൾക്ക് കുട്ടികളെ 
                  ദിനം പ്രതി നഗരങ്ങളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് സംവിധയകാൻ വരച്ചുക്കാട്ടുന്നത്.     

Friday, 20 December 2013

                                             ദ റോക്കറ്റ് (THE ROCKET)

                ലാവോസിലെ സമൃദ്ധമായ  പശ്ചാത്തലത്തിൽ പത്ത് വയസ്സുകാരനായ ഒരു മിടുക്കൻ കുട്ടി (എലോ) യുടെ കഥ പറയുകയാണ്‌ ഈ ചിത്രത്തിലൂടെ സംവിധയകാൻ കിം മോർദൗന്റ്. ഈ ചിത്രത്തിൽ പ്രാചീനകാലത്തെ ചില ആചാരങ്ങളെ എടുത്തുകാട്ടുത്തുകയും ആ വിശ്വാസങ്ങളിലൂടെ ഇന്നും മുന്നോട്ട് പോകുന്ന ഒരു കുടുംബത്തെയാണ് കാണിക്കുന്നത് ഇരട്ടകുട്ടികൾ ജനിച്ചാൽ അതിലൊന്ന് കുടുംബത്തിന്റെ നാശം വിതയ്ക്കുമെന്നും വിശ്വസിക്കുന്ന തലമുറയിലൂടെ കടന്നു പോകുന്ന ഈ ചിത്രം പ്രേഷകരെ വളരെയധികം ശ്രദ്ധയാകർഷിക്കുന്നു.
             എലോയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കൂട്ടുകാരി 'കിയ'യും അവളുടെ
www.mattriviera.net
അമ്മാവന്റെയും സഹായത്തോടെ റോക്കറ്റ് ഫെസറ്റിവൽ മത്സരത്തിൽ പങ്കെടുക്കാനും അതിലൂടെ ഇത്രയും കാലം തന്നെ ഒരു ശാപമായിക്കണ്ടിരുന്ന കുടുംബത്തിനു തന്റെ വില മനസിലാക്കി കൊടുക്കുന്നു.
                              ആധുനികസമൂഹത്തിൽ ആന്തരികമായി കണ്ടുവരുന്ന ആചാരങ്ങളെ  ചിത്രീകരിക്കുന്നതിലൂടെ  ജീവിതത്തിലെ ദുരാചാരങ്ങളുടെ പ്രധാന്യമില്ലായ്മയാണ് എടുത്ത് കാട്ടുന്നത്.  

Thursday, 19 December 2013

 സ്റ്റോറി  ടെല്ലെർ (STORY TELLER)


 ബറ്റെർ എമിൻ അക്യേലിന്റെ മത്സരവിഭാഗത്തിലെ ചിത്രമാണ് സ്റ്റോറി ടെല്ലർ.അസിസ് വളരെ പ്രശസ്ഥനായിരുന്ന ഒരു നടനായിരുന്നു. ഷോപ്പിംഗ്‌ മാളുകളിലും കോഫീഷോപ്പുകളിലും കഥ പറഞ്ഞിട്ടാണ് ഉപജീവനത്തിനുള്ള വക അയാൾ കണ്ടെത്തുന്നത്. തിരക്കുപിടിച്ച ജീവിതത്തിൽമടുത്ത അസിസ് ഒരു യാത്ര പുറപ്പെടുന്നു.           
                   അസിസ് തന്റെ ഭാര്യയെയും(ഒർതും ) മകളേയും(സുന) വളരെ മുൻപ് തന്നെ ഉപേക്ഷിച്ചു. എന്നാൽ വാർദ്ധക്യത്തിൽ മകളെകുറിച്ചുള്ള ഓർമകളും അവളെ കാണാനുള്ള ആഗ്രഹവും അവളുടെ  അടുത്തേക്കുള്ള യാത്രക്ക് ഇടയാക്കുന്നു. എന്നാൽ സുന അച്ഛനെ കാണാൻകൂട്ടാക്കുന്നില്ല. അമ്മയോട് ചെയ്ത ക്രൂരത ചെറുപ്രായത്തിൽ തന്നെ സുനയെ  അച്ഛനിൽനിന്നുംഅകറ്റി. അസിസ് സുനയുടെ ഭർത്താവിനെ കാണുകയും അയാൾ അസീസിനോടു കരുണയോടെ പെരുമാറുന്നു. ഇതിലൂടെ സുന അച്ഛനെ മനസിലാക്കുകയും തുടർന്ന് അച്ഛനെ കാണാനായി താമസിക്കുന്ന ഷോപ്പിൽ പോകുന്നു.
                                     അസിസ് തന്റെ ജീവിത കഥ മറ്റുള്ളവരെ പറഞ്ഞു കേൾല്പിക്കുന്ന സമയത്ത് സുനയുടെ കടന്നുവരവ് നിർണയകമാകുന്നു. അച്ഛനെ കണ്ടതും മകൾക്ക് സന്തോഷമായി  എന്നത് സുനയുടെ മുഖഭാവത്തിലൂടെ മനസിലാക്കാൻ കഴിയുന്നു.എന്നാൽ കഥ പൂർത്തിയാക്കാതെ അസിസ് കുഴഞ്ഞു വീണു മരിക്കുന്നു.മരണവേളയിൽ മകളുടെ സ്നേഹം  മനസിലാകുന്നു.                                                   

                 ഈ സിനിമയിലൂടെ സമൂഹത്തിനു സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യമാണ് സംവിധയകാൻ വരച്ചുകാട്ടുന്നത്. വാർദ്ധക്യത്തിൽ മാതാപിതാക്കളെ മക്കൾ പല കാരണങ്ങൾ   കൊണ്ട് ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്ന ഈ കാലത്ത് വിലപ്പെട്ട സന്ദേശം നല്കുകയാണ് സ്റ്റോറി ടെല്ലെർ.    



www.mattrivera.net
                                                        

Monday, 16 December 2013

                                101 ചോദ്യങ്ങൾ (101 QUESTIONS)
                       സിദ്ധാർഥ് ശിവ  സംവിധാനം ചെയ്ത മലയാളം ചിത്രമാണ് 101ചോദ്യങ്ങൾ. ചിത്രത്തിലെ കേന്ദ്രകഥാപാത്ഗ്മീണവിദ്യാലയത്തിൽ പഠിക്കുന്ന അനിൽകുമാർ ബോക്കാറോയാണ് അനിലിന്റെ അച്ഛൻ ശിവാനന്ദന്റെ ജോലി നഷ്ട്ടപെട്ടതോടെ ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിയെ നയിക്കാനുള്ള ബുദ്ധിമുട്ടിലാണ് അമ്മ സതി.
                             സ്കൂളിൽ എത്തുന്ന പുതിയ അധ്യാപകൻ മുകുന്ദൻ അനിലിന്റെ പുത്തൻ ദിശാബോധം നൽകുന്നു.101 ചോദ്യങ്ങൾ എന്ന പുസ്തകം  തയ്യാറാക്കാനായി അനിലിന്റെ സഹായം തേടുന്ന അധ്യാപകൻ ഓരോ ചോദ്യത്തിനും ഒരു രൂപ പ്രതിഫലമായി നൽകാമെന്ന് അവനു ഉറപ്പുനൽകുന്നു.തന്റെ ജീവിത ചുറ്റുപാടിൽ നിന്ന്   ചോദ്യങ്ങൾ കണ്ടെത്തുന്ന അനിലിന്റെ ജീവിതത്തിൽ 101 മത്തെ ചോദ്യം നിർണായകമകുന്നു.ആദ്യം പണത്തിനുവേണ്ടി ചോദ്യങ്ങൾ കണ്ടുപിടിച്ച അനിൽ പിന്നീട് തനിക്ക് ഇതിന്റെയെല്ലാം ഉത്തരം അറിയണം എന്ന ലഷ്യത്തിൽ ചോദ്യങ്ങൾ കണ്ടെത്തി.
                         തന്റെ അച്ഛൻ മരിച്ചുകിടക്കുന്ന വേളയിൽ മുകുന്ദനൻ മാഷിനോട് 101 മത്തെ ചോദ്യം ചോദിക്കുന്നത്   "ഈ മരിച്ചുകിടക്കുന്നത് എ ന്റെ അച്ഛനാണ് .അച്ഛൻ മരിച്ചാൽ  മക്കൾ കരയണമെന്നെനിക്കറിയാം പിന്നെന്തസാറേ എനിക്ക് കരയാപറ്റാത്തത്"? ഇതിനുത്തരംപറയാൻ കഴിയാതെ മുകുന്ദൻ നിൽക്കുന്നു.മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ  ഇന്ദ്രജിത്താണ് മുകുന്ദനായും, സതിയായി ലെന,അനിൽ കുമാറായി മാസ്റ്റർ എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്.
                                     ഈ ചിത്രത്തിലൂടെ ആധുനിക സമുഹത്തിലെ മറ്റൊരു അവസ്ഥ എടുത്തു കാട്ടുകയാണ് സംവിധായകൻ.
                                                                www.galatta.com
                                                         കൊഫിൻ മേക്കർ (coffin maker)


                     ശവപ്പെട്ടി നിർമ്മാതാവായി മാറിയ ആൻറ്റോണ്‍ എന്ന മരപണിക്കരെന്റെ കഥയാണ് ദ കൊഫിൻ മേക്കർ.നിരാശാ ഭരിതമായ ജീവിതമാണ്‌ ആൻറ്റൊനും ഭാര്യ ഇസബെല്ലയും നയിക്കുന്നു. ജീവിതം  മുൻപോട്ട് പോകുന്നതിനിടെ ശവം തീനികളെ പോലെ തങ്ങളെ ജീവിപ്പിക്കുകയാണ് ആൻറ്റൊൻ ചെയ്യുന്നതെന്ന ഇസബെല്ല കുറ്റപ്പെടുത്തുന്നു.തുടർന്ന് വീടുനുള്ളിൽ വലിയ അസ്വസ്ഥതയും വഴക്കും നടക്കുന്നു. നിരാശനുംകോപകുലനുമായ ആൻറ്റൊണ്‍ കരയുകയും മദ്യപിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ അർത്ഥമെന്തെന്ന് ആൻറ്റൊണിനു കാട്ടികൊടുക്കാൻ മറ്റൊരാൾ കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. 
                     കഥയുടെ വഴിത്തിരിവാണ് അയാളുടെ കടന്നുവരവ്. മരണത്തിന്റെ കാവൽകാരൻ തന്നെ തേടി വന്നതെന്നറിയുമ്പോൾ ആദ്യമൊക്കെ തോനലാണെന്നുകരുതുകയുംഅതുൾകൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്നു.

                മനുഷ്യന്റെ ജീവിതം എന്താണെന്നു കാട്ടിത്തരുകയാണ് ഈ  ചിത്രത്തിലൂടെ വീണബക്ഷി. ജനിച്ചാൽ മരണം സംഭവിക്കും എന്നും അതിനാൽ ജീവിച്ചിരിക്കുന്നകാലം  സുഖ  സന്തോഷത്തോടെ  ജീവിക്കുക എന്ന ബോധത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നതിൽ വിജയിച്ചു.  
 ആൻറ്റോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്  നസൃതിൻഷായാണ്.ഈ ചിത്രത്തിലൂടെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. 

                                                                                                    

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...