Friday, 2 October 2015

                                 ഗാന്ധി ജയന്തി 
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയും ആയിരുന്ന മഹാത്മാ ഗാന്ധിയുടെ 146 മത് ജന്മദിനം ആഘോഷിക്കുകയാണ് ഭാരതം. സത്യാഗ്രഹം എന്ന സിദ്ധാന്തത്തിലൂടെ ലോക ശ്രദ്ധനേടിയ നമ്മുടെ ബാപ്പുജി ദാര്‍ശനികനായാണ്  ലോകമെമ്പാടും അറിയപ്പെടുന്നത്.സത്യം, അഹിംസ എന്നീ രണ്ട് മൂല്യങ്ങൾക്ക് അദേഹം പ്രാധാന്യം നൽകി. ഉപവാസം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്ര സഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും ആചരിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് 1915 ജനുവരി 9 ന്  ഇന്ത്യയിൽ  വന്ന ഗാന്ധി നിരവധി  സമരങ്ങൾക്ക്  നേതൃത്വം നൽകി.  സ്വതന്ത്ര  ഇന്ത്യ എന്ന സങ്കൽ പത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു ആദ്യകാലസമരങ്ങൾ.
മഹാത്മാ ഗാന്ധിയുടെ ഒപ്പ്                                                                                                                                                                            


                                                                          





Tuesday, 12 May 2015

         പ്രിയതമേ ...

നിലവിളക്കിൻ തിരിനാളത്തിൽ
നിൻ കണ്ണിലെ തിളക്കം ഞാൻ -
നോക്കിനിന്നു...                                                ഏതോ കാലത്തിൽ മറഞ്ഞു -
പോയ ഓർമകൾ ആ നിമിഷം 
എൻ  മനസ്സിൽ ഓടിയത്തി ...
പ്രിയേ...നീ അറിയുന്നുവോ-
നിൻ ഭാവങ്ങൾ ഓരോന്നും 
എൻ മനം കീഴ്പെടുത്തി 
നീ ദേവിയോ ... ദേവതയോ ...
നിൻ  സൗന്ദര്യം ഈ സുന്ദര-
 വെളിച്ചത്തിൽ ഓർക്കുന്നു 
ഒരു മിഴിനാളം പോലെ 
ഓർക്കുന്നു ...

Saturday, 9 May 2015

                     അമ്മ 
 ഒരു ചെറു ചെടിയിൽ നിന്ന് പൊട്ടിമുളച്ച 
നിന്നിൽ ഒരു നറു പുഷ്പമായി ഞാൻ പുറത്ത് വന്നു
ഓരോ ദിനവും നീ എൻ  വളർച്ച നോക്കിനിന്നു.
ഏതോ വസന്തകാലം നിൻ കൈകോർത്ത്
 ഞാൻ നടന്നു നീങ്ങി ...........
ബാല്യത്തിൽ നീ എനിക്ക് അമ്മയും 
പിന്നിട് ഒരു കാലത്ത് സുഹ്യത്തായും മാറി 
ഒരു ശിശിരത്തിൽ നിൻ കൈയ്യിൽ നിന്നും മറ്റൊരു വനിലേക്ക് എത്തുമ്പോൾ ..........
അമ്മേ ... നീ എൻ  ദേവതയോ.........
അമ്മേ ... നീ എൻ  ദേവതയോ.......

Thursday, 7 May 2015

                                   രവീന്ദ്രനാഥടാഗോർ 
             
ലോക പ്രശസ്ത ഇന്ത്യൻ സാഹിത്യകാരനും ഏഷ്യയിലെ ആദ്യ നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനമാണ് മെയ്‌ 7 .
1861 മെയ്‌ 7 ന് ബംഗാളിൽ ജനനം.ഇംഗ്ലണ്ടിൽ വിദ്യാഭ്യാസത്തിനായി പോയെങ്കിലും പഠനം പൂർത്തിയാക്കിയില്ല. കവി, തത്വചിന്തകൻ, കഥാകൃത്ത് ,നോവലിസ്റ്റ്,സാമുഹിക പരിഷ്കർത്താവ്‌ തുടങ്ങിയ നിലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി.നൂറോളം കവിതാസമാഹാരങ്ങൾ,8 നോവലുകൾ, നിരവധി  ചെറു കഥകൾ, നാടകങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങിയവയാണ്  അദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ . അദേഹം ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതുരൂപം നൽകി.1913-ൽ സാഹിത്യ നോബൽ പുരസ്കാരം ലഭിച്ചു.1941 ആഗസ്റ്റ് 7-ന് അന്തരിച്ചു.
                                                 വേലുത്തമ്പി ദളവ

ബ്രിട്ടീ ഷുകാർക്കെതിരായ സമരത്തിൽ പങ്കുചേരാൻ ധീരദേശാഭിമാനികളോട് ആവശ്യപെട്ടുകൊണ്ട് 1809 ജനുവരി 11 ന് കുണ്ടറ വിളംബരം ആഹ്വാനം ചെയ്ത ധീരദേശാഭിമാനിയാണ് വേലുത്തമ്പി ദളവ. അദേഹത്തിന്റെ 120 -മത് ജന്മദിനം ആഘോഷിക്കുന്ന വേളയിൽ തന്റെ നാടിനു വേണ്ടി ചെയ്ത സംഭാവനകൾ വിലപെട്ടതാണെന്ന്  ഓർക്കുക.
                               വിദേശ ഭരണ കാലം മുതൽ തന്നെ ബ്രിട്ടിഷുകാരുമായി  നല്ല ബന്ധത്തിലായിരുന്നു ദളവ. അവർ രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ ഇടപെട്ടത് ബ്രിട്ടീഷുകാരുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തി.തുടർന്ന് ദളവ ബ്രിട്ടീഷുകാർക്കെതിരെ പല തവണ യുദ്ധം ചെയ്തു.എന്നാൽ യുദ്ധങ്ങൾ  എല്ലാം തന്നെ  ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു. ഈ പരാജയങ്ങൾ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരത്തിനു വഴിയൊരുക്കി.
                                   1809 മാർച്ച് 18 ന് തന്റെ പതവി(ദളവ )യിൽ നിന്നും പുറത്താക്കിയത് ബ്രിട്ടീഷുകാർക്ക് അനുകൂലമായി. ദളവ യുടെ സൈന്യത്തെ പൂർണമായും പരാജയപെടുത്തി.ദളവയെ വിചാരണ ചെയ്തു ശിക്ഷിക്കാൻ തീരുമനിച്ച സമയം ദളവ മണ്ണടി ക്ഷേത്രത്തിൽ അഭയം തേടി.ഒട്ടും താമസിക്കാതെ താന്നെ ബ്രിട്ടീഷുകാർ ക്ഷേത്രം വളയുകയും വെള്ളക്കാരുടെ  കരങ്ങളാൽ തന്റെ മരണം ഉറപ്പാക്കിയ ദളവ സ്വയം ജീവൻ  ബലികൊടുത്തു. 1809 ഏപ്രിൽ 8ന്  വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു എന്ന് ചരിത്രം കുറിക്കുന്നു.
                                           ചരിത്രത്തിൽ ദേശാഭിമാനത്തെ ജ്വലിപ്പിക്കുന്ന അധ്യായം രചിച്ച വീരപുരുഷൻ എന്ന് വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പിയെ വിശേഷിപ്പിക്കുന്നു.

Wednesday, 6 May 2015

                ഇന്ന് ചെട്ടികുളങ്ങര ഭരണി
 
എല്ലാ മതസ്ഥർക്കും ഒരു പോലെ പ്രവേശനം നൽകുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ആലപ്പുഴ ജില്ലയിലെ  ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം. കുംഭ മാസത്തിലെ ഭരണി നാളാണ് ഈ   ക്ഷേത്രത്തിലെ പ്രധാന ഉത്സവം . അന്നേ ദിവസം നാനാ ജാതി  മതസ്ഥർ ക്ഷേത്രത്തിൽ എത്തുകയും ദേവീ കടാക്ഷം നേടുകയും ചെയുന്നു .  ഈ മാസങ്ങളില്‍ ദേവീ  ദർശനം  നടത്തുകയും, ഉപാസന നടത്തുകയും ചെയ്താൽ  സമസ്ത ജീവിത വിജയങ്ങളും കൈവരുമെന്നാണ് വിശ്വാസം. ഗോത്രത്തനിമ വിളിച്ചോതുന്ന  പൗരാണിക കരകൗശല വിദ്യകൾ പ്രദർശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ് ക്ഷേത്രങ്ങളിൽ നടക്കാറ്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച്ചയോട് കൂടിയ ഭരണി ആഘോഷം ഇതിനൊരു ഉദാഹരണമാണ്. കുംഭ മാസത്തിലെ ഭരണി   ദിവസം നടക്കുന്ന ഉത്സവം എല്ലാ വർഷവും ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ആണ് നടക്കാറ് .


കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം.1200 വർഷം  പഴക്കമുള്ള ഈ ക്ഷേത്രം ശ്രീ ആധിശങ്കരന്റെ  ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമർപ്പിക്കപ്പെട്ടതാണെന്നാണ് വിശ്വാസം .   ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം  ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്.കൂടാതെ കെട്ടു കാഴ്ച്ച എന്ന അനുഷ്ഠാനവും നടത്തി വരുന്നുണ്ട് . ക്ഷേത്രത്തിനു ചുറ്റുമുള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകാഴ്ച്ച നടക്കുന്നത്. ഭീമാകാരമായി  അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും, പാഞ്ചാലി, ഭീമൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തി ചേരുന്നു.ഇതിന്റെ  ഭാഗമായി  ഭക്തജനങ്ങൾ നടത്തുന്ന നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പാരമ്പര്യ തനിമ വിളിച്ചോതുന്ന ഒന്നാണ് ഈ വഴിപാട്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. വിദേശികളേപ്പോലും വിസ്മയിപ്പിക്കുന്ന കെട്ടുകാഴ്ചയുടെ അവിസ്മരണീയ വിരുന്നാണ് ചെട്ടികുളങ്ങര കുംഭ ഭരണി എന്നുള്ള കാര്യം വെളിവാക്കുന്നതാണ്  യുനസ്കോ അംഗീകരിക്കുന്ന  ഇവിടുത്തെ ആഘോഷങ്ങൾ.

Tuesday, 3 March 2015

                                     ശ്രീകണേഠശ്വരം ജീ.പത്മനാഭപിള്ള ചരമ ദിനം 
ആദ്യത്തെ സംമ്പുർണ മലയാള നിഘണ്ടുവിന്റെ രചയിതാവ് ശ്രീകണ്ടേശ്വരം ജീ.പത്മനാഭ 
പിള്ളയുടെ ചരമദിനമാണ്‌ ഇന്ന് .തിരുവനതപുരം ജില്ലയിലെ  ശ്രീകണേഠ ശ്വരത്ത് കുരവിളാകത്ത് വീട്ടിൽ 1864 നവംബർ 27 നായിരുന്നു ജനനം."ബാലീവിജയം "എന്ന തുള്ളൽ കൃതിയായിരുന്നു ആദ്യ രചന."ധർമ്മ ഗുപ്ത വിജയം" ആട്ടക്കഥ ഏറെ ശ്രദ്ധിക്കപ്പെട്ടു.ഭാഷാ വിലാസം എന്ന പേരിൽ മാസികയും നടത്തിയിരുന്നു.ശബ്ദതാരാവലിയെന്ന നിഘണ്ടുവാണ്‌ അദേഹത്തെ പ്രശസ്ത നാക്കിയത്. 1897 ലാണ് ശബ്ദതാരാവലിയുടെ പ്രവർത്തനങ്ങൾആരംഭിച്ചത്.രണ്ടു മാസം ഒന്ന് എന്ന ക്രമത്തിൽ മാസികാരൂപത്തിലാണ് ആദ്യം പ്രസിദ്ധികരിച്ചത്. 1918 ൽ അവസാനലക്കവും പുറത്തുവന്നു.1946 മാർച്ച് 4 ന് അന്തരിച്ചു. 
                               സഹോദരൻ അയ്യപ്പൻ
19 നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ നിരവധി സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാനനായകൻമാരും കേരത്തിൽ ഉദയം കൊണ്ടു. അതിൽ ഏറ്റവും എടുത്തു പറയപ്പെടുന്ന സാമൂഹികപരിഷ്കർത്താവാണ് സഹോദരൻ അയ്യപ്പൻ."എന്റെ ജാതിയെക്കാൾ താണതായി ഏതെങ്കിലും ജാതി മനുഷ്യരിലുണ്ടെന്നു ഞാൻ കാണുന്നില്ല.അതിനാൽ തന്നെ ഏതെങ്കിലും ജാതി ഉയർന്നതാണെന്ന് കരുതാൻ എനിക്ക് സാധ്യമല്ല"എന്ന്  പറഞ്ഞു കൊണ്ട് ജാതിരഹിതവും-വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ശ്രമിച്ച നവോത്ഥാനനായകൻ  കൂടിയായിരുന്നു അയ്യപ്പൻ.
                                              ചെറായി യിൽ കുമ്പളത്തു പറമ്പിൽ കൊച്ചാവു വൈദ്യന്റെയും ഭാര്യ ഉണ്ണൂലി യുടെയും ഒൻപതാമത്തെ  കുട്ടിയായി 1889 ആഗസ്റ്റ് 22-നാണു സഹോദരൻ അയ്യപ്പന്റെ ജനനം.ചെറുപ്പത്തിലെ തന്നെ  അനുസരണശീലവും കൃത്യനിഷ്ഠയും പ്രകടിപ്പിച്ചിരുന്നതിനാൽ ഏവർക്കും പ്രിയപ്പെട്ടവ നായിരുന്നു അയ്യപ്പൻ .ചെറായിയിലും,പറവൂർ ഇംഗ്ലീഷ്  ഹൈ സ്കൂളിൽ നിന്നും  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന്  കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഉപരിപഠനത്തിന് ചേരുകയും ചെയ്തു .കുറച്ചു കാലം അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഈ സമയത്താണ്   ശ്രീനാരായണഗുരുവിനെ കാണുന്നതും അദ്ധേഹത്തിന്റെ അനുയായിയായി സാമൂഹ്യ പ്രവർത്തനം ആരംഭിക്കുന്നതും . സമൂഹത്തിൽ  വേരൂന്നി നിന്നിരുന്ന  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും  എതിരെ പോരാടാൻ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായും അദ്ദേഹം രംഗത്തിറങ്ങി .പ്രസംഗങ്ങളിലൂടെയും  ലേഖനങ്ങളിലൂടെയും ,അദ്ദേഹം തന്റെ കാഴ്ച്ചപ്പാട് സമൂഹത്തിനു വ്യക്തമാക്കി കൊടുത്തു .
1917 -ൽ മേയിൽ ചെറായിയിൽ വച്ച് മിശ്ര ഭോജനം നടത്തുകയും അതിന്റെ പേരിൽ കുറേകാലം ഭ്രഷ്ടക്കപെടുകയും ചെയ്തു .ഇതേ  തുടർന്ന്   പുലയൻ അയ്യപ്പൻ എന്ന വിളിപ്പേരും അയ്യപ്പന് ലഭിച്ചു .

Monday, 2 March 2015

ഇന്ന് ദേശീയ പ്രതിരോധ ദിനം
 
രാഷ്ട്രം ഇന്ന് ദേശിയ പ്രതിരോധ ദിനം ആഘോഷിക്കുന്നുഇന്ത്യയിലെ സായുധ സേനാ വിഭാഗങ്ങളായ  കരസേന, നാവികസേന, വായുസേന എന്നീ മൂന്നു ശാഖകളെയും ഉൾപ്പെടുത്തിയിട്ടുള്ള മിലിറ്ററി വിഭാഗമാണ്പ്രതിരോധം. മാർച്ച് 3 പ്രതിരോധ ദിനമായി രാജ്യം കൊണ്ടാടുമ്പോഴും ലോകത്തിന്റെ തന്നെ ഏറ്റവും ശ്രദ്ധേയമായ അക്കാദമി എന്ന പേരും ഇന്ത്യക്ക് അവകാശപ്പെടുന്നു.
മഹാരാഷ്ട്രയിലെ ഖഡക്വാസ് പ്രദേശത്താണ് അക്കാദമി സ്ഥിതിചെയ്യുന്നത്. മിലിട്ടറി വിഭാഗത്തിൽ നിരവധി പ്രതിഭകളെ രാജ്യത്തിനു സമ്മാനിച്ച അക്കാദമി എന്ന പ്രത്യേകതയും ഇതിനുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരെ അവസരത്തിൽ രാജ്യം സ്മരിക്കുന്നു. അമേരിക്കൻ മാതൃകയിൽ സ്ഥാപിച്ച അക്കാദമിയുടെ പരിശീലനം എല്ലാ സേനാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. രാജ്യം ആദരിക്കുന്ന ഒട്ടനവധി ജവാൻമാരുടെ പരിശീലന കേന്ദ്രമായി മാറിയ ഡിഫെൻസ് അക്കാദമി സ്ഥാപിതമായിട്ട് 60 വർഷം പിന്നിടുന്നു വേളയിൽ തന്നെയാണ് ദേശീയ പ്രതിരോധ ദിനം കടന്നു പോകുന്നത്.

                                രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലിൻലിത്ഗോ പ്രഭുവിന്റെ ആവശ്യ പ്രകാരം ഇന്ത്യൻ ട്രൂപ്പുകളിലെ ജവാന്മാരുടെ സ്മരണയ്ക്കായി ഒരു യുദ്ധസ്മാരകം പണിയുന്നതിനായി  1,00,000 പൗണ്ട് കൈമാറി. അതിന്റെ ഫലമായി 1946 ഡിസംബറിൽ ,ഇന്ത്യയുടെ  കമാണ്ടർ-ഇൻ-ചീഫ് ആയിരുന്ന ഫീൽഡ് മാർഷൽ ക്ലൗഡ് ഓഷൻലെക് ലോകരാഷ്ട്രങ്ങളിൽ നിലവിലുള്ള യുദ്ധ സ്മാരക ങ്ങളെക്കുറിച്ച് പഠിക്കുകയും ഇന്ത്യാ ഗവണ്മെന്റിന് ഇതിനെ കുറിച്ചുള്ള  റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.1954 ഡിസംബർ 7 നു  സ്ഥാപിതമായ              മിലിട്ടറി അക്കാദമി രാജ്യത്തിന്എന്നും  ഒരു മുതൽ കൂട്ടാണ് .

Wednesday, 25 February 2015

                                                      മന്നത്ത് പദ്മനാഭൻ 
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും സാമൂഹ്യപരിഷ്കർത്താാവുമായിരുന്ന സാമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ ചരമദിനമാണിന്ന്. 1878 ജനുവരി ഒന്നിന് ചങ്ങനാശേരിക്കടുത്ത് പെരുന്നയിലാണ് ജനനം. വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപനായി. പിന്നീട് അഭിഭാഷകനായും പ്രവർത്തിച്ചു . 1915 ൽ ഈ സംഘടനയെ നായർ സർവീസ് സൊസൈറ്റിയായി പുനർനാമകരണം ചെയ്തു. ആദ്യ ഇ എം എസ് മന്ത്രി സഭയുടെ പതനത്തിലേക്ക് നയിച്ച വിമോചന സമരത്തിന് നേതൃത്വം നൽകി. ഭാരതകേസരി പുരസ്കാരം, പദ്മഭൂഷണ്‍ തുടങ്ങി അംഗികാരങ്ങൽ ലഭിച്ചു.1970 ഫെബ്രുവരി 25 നായിരുന്നു വിയോഗം.

Monday, 23 February 2015

             ഡോ .രാജേന്ദ്ര പ്രസാദ് 
ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരാദധ്യക്ഷ പദവിയും ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവിയും വഹിച്ച ഡോ .രാജേന്ദ്ര പ്രസാദ് ഇന്ത്യൻ സ്വാതന്ത്ര്യ സമര നേത്യത്വത്തിന്റ്റെ മുഖ്യധാര നേതാവാണ്‌. ഭരണഘടന നിർമ്മാണ സഭയുടെ പ്രസിഡന്റും ഭരണ ഘടന ശില്പി യുമായ ഇദേഹത്തെ ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിലും അറിയപ്പെടും. 1950 -ൽ ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ പ്രസിഡന്റായി ചുമതലയേറ്റത് രാജേന്ദ്ര പ്രസാദ് ആണ്. തുടർന്നുള്ള പൊതുതെര ഞ്ഞെടുപ്പിൽ 2 തവണ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടു ക്കപ്പെട്ടു.രാഷ്ട്രപതിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് രാജേന്ദ്ര പ്രസാദ്. 1884-ഡിസംബർ  3-നു ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് ഗ്രാമത്തിൽ ജനിച്ചു.പഠനശേഷം അസിസ്റ്റെന്റ് പ്രേഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചങ്കിലും അതിൽ ഒതുങ്ങി കൂടാതെ നിയമപടനത്തിൽ യോഗ്യത നേടി.പിന്നീട് നിയമത്തിൽ ഡോക്ടറേറ്റും  നേടി.ഇദേഹത്തിന്റെ ജന്മദിനം (ഡിസംബർ 3 )പിന്നീട്  ദേശിയ അഭിഭാഷക ദിനമായും ആചരിച്ചുവരുന്നു. അധ്യാപക വ്യത്തിയിലും അഭിഭാഷക  വ്യത്തിയിലും മാത്രമായി തന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. രാജ്യത്തിന്റെ സേവനത്തിനായും സമയം ചിലവഴിച്ചു.
                         മഹാത്മാ ഗാന്ധിയുമായുള്ള കണ്ടുമുട്ടൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തന ത്തിലെത്തു ന്നതിനും  സ്വാതന്ത്ര്യ സമരത്തിലെത്തുന്നതിനും വഴി തെളിയിച്ചു. ഈ രംഗ പ്രേവേശം ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റ്‌ ഇന്ത്യയ സമരത്തിലും സജീവ സനിധ്യമാകുന്നതിനു കാരണമായി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീര നേതാവാണ്‌ രാജേന്ദ്ര പ്രസാദ് . കൂടാതെ  പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിത്തും അത് ഉപേഷിക്കണമെന്നും  ആവശ്യപ്പെട്ടു.ഇതിന്റെ ഭാഗമായി ബീഹാർ വിദ്യാപീട്  എന്ന വിദ്യാലയത്തിനു രൂപം നൽകി.1962 മെയ്‌ 14 ന് രാഷ്രപതി സ്ഥാനം ഒഴിഞ്ഞ് പട്നയിലെക്ക് മടങ്ങിയ അദേഹം 1963 ഫെബ്രുവരി 28 ന് അന്തരിച്ചു. രാജ്യത്തിനായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച  ഡോ .രാജേന്ദ്ര പ്രസാദിന് രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്ന നല്കി ആദരിച്ചു. 
                                                       ബുദ്ധമതവും ജൈനമതവും
 ബി സി 6-)0 നൂറ്റാണ്ടിൽ ശ്രവണ പാരമ്പര്യം മുറുകെ പിടിച്ച അറുപത്തിരണ്ടോളം മതവിഭാഗങ്ങൾ മധ്യ ഗംഗ തടത്തിൽ ഉയർന്നുവന്നു.അവയിൽ ഏറ്റവും പ്രബലമായ ഒരു വിഭാഗമാണ്‌ ബുദ്ധമതം.ബുദ്ധൻ  അഥവ സിദ്ധാർത്ഥനാണ് ബുദ്ധമതത്തിന്റെ സ്ഥാപകാൻ.29 -)0 മത്തെ വയസ്സിൽ സത്യമന്യേഷിച്ച്അദ്ദേഹം വീടുവിട്ടിറങ്ങി സന്യാസം സ്വീകരിച്ചു.ഇതിലൊന്നും ത്യപ്ത്തനാകാതെ   ഒടുവിൽ സന്യാസം ഉപേക്ഷിച്ച് ധ്യാനത്തിൽ തിരിഞ്ഞു.35-)0 മത്തെ വയസ്സിൽ ബോധാഗയയിലെ ഒരു ആൽമരത്തിനു ചുവട്ടിൽ ധ്യാനമാനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ അദേഹത്തിനു ജ്ഞാനോദയംമുണ്ടായി.45 വർഷകാലം അദേഹം സാധാരണ ജനങ്ങൾക്കിടയിൽ
 ബുദ്ധമതംപ്രചരിപ്പിച്ചു. 80-)0 വയസ്സിൽ ഉത്തർ പ്രദേശിലെ കുശിനഗരം എന്നാ സ്ഥലത്തുവെച്ച് ബുദ്ധൻ അന്തരിച്ചു.
                                                            ക്രിസ്തുമതം രണ്ട്,മൂന്ന് നൂറ്റാണ്ട് ആയപ്പോഴേക്കും കേരളത്തിൽ ബുദ്ധമതം വ്യാപകമായി. ചൈന ബുദ്ധമതകേന്ദ്രമായിരുന്നതിനാലും വളരെക്കാലം മുൻപുതന്നെ കേരളത്തിനു ചൈനയുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നത്തിനാലും ആ വഴിയും 
 ബുദ്ധമതം ഇവിടെ എത്തിച്ചേർന്നിരിക്കം.  എ ഡി ആദ്യ ദശകങ്ങളിൽ തന്നെ കേരളത്തിൽ ബുദ്ധമതംപ്രചരിച്ചിരുന്നെങ്കിലും അക്കാലത്തെ  ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടില്ല.കാരണം വിഗ്രഹാരാധന അംഗീകരിക്കാത്ത പിടക ബുദ്ധമതമാണ് അന്നിവിടെ നിലനിന്നിരുന്നത്. 7 -)0 നൂറ്റാണ്ടിലാണ് മഹായാന  ബുദ്ധമതവും വിഗ്രഹാരാധനയും കേരളത്തിൽ എത്തിയത്.ഏറ്റവും പഴയ വിഗ്രഹം കരുനാഗപള്ളിക്കടുത്തുള്ള മരുത്തൂർക്കുലങ്ങരയിലാണുള്ളത്.  ഭരണിക്കാവ്,കരുമാടി , മാവേലിക്കര, കുന്നത്തൂർ, പള്ളിക്കൽ,ആലമുതലായ സ്ഥലങ്ങളില നിന്നും  ബുദ്ധവിഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.പഴയ ചേര രാജാക്കന്മാരുടെ പേരിനൊപ്പം കാണുന്ന ആതൻ എന്ന ശബ്ദം-ചേരലതൻ -അർഹതൻ എന്ന ബുദ്ധമതസൂചകമായ പദമാണ്. ബുദ്ധന്റെ കാലത്ത് പ്രചരിപ്പിച്ചിരുന്ന ചെമ്പ്,വെള്ളി നാണയങ്ങൾ കേരളത്തിൽ നിന്നും കിട്ടിയിട്ടുണ്ട്.പല ബുദ്ധവിഹാരങ്ങളും പിൽകാലത്ത് വിഷ്ണു ക്ഷേത്രങ്ങളായി മാറി . മാത്രമല്ല ശാസ്താവ് ബുദ്ധനാണ് എന്നുപോലും വാദമുണ്ട്.സംഘം ചേർന്നുള്ള തീർതഥാടനം,ശരണം വിളി,വ്രതകാലത്തെ സസ്യഭക്ഷണം എന്നിവയൊക്കെ തെളിവുകളായി ചൂണ്ടികാട്ടുന്നു.41 ദിവസത്തെ മണ്ഡല വ്രതം ബുദ്ധമത സംഭാവനയായി കരുതുന്നു.
ബുദ്ധമതതത്ത്വങ്ങൾ 
1. ജീവിതം ദുഖമയമാണ് 
2. ആഗ്രഹങ്ങളാണ് ദുഖത്തിനു കാരണം 
3. ആഗ്രഹങ്ങളെ കീഴ്പെടുത്തി  ദുഖം ഇല്ലാതാക്കാം 
 4. ദുഖനിവാരണത്തിനു അഷ്ദാംഗമാർഗം സ്വീകരിക്കണം 
 ബുദ്ധമതത്തിന്റെ വ്യാപനം 

ബുദ്ധന്റെ കാലത്ത് മഗധയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മതം ക്രമേണ ഇന്ത്യയിലുടനീളം വ്യാപിച്ചു. അശോകന്റെ കാലത്തോടു കൂടി  ഇന്ത്യയുടെ അതിർത്തി കടന്ന് ഒരു ലോക മതമായി അതുമാറുകയും ചെയ്തു.
1. ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുള്ള ഒരു പ്രധാന കാരണംബുദ്ധന്റെ വ്യക്തിത്വം തന്നെയായിരുന്നു. 
2.  ബുദ്ധൻ  തന്റെ പ്രബോധനങ്ങൾ  നടത്തിയത് സാധാരണ ജനങ്ങളുടെ ഭാഷയായ പാലിയിലാണ്. സംസ്കൃതത്തിനു യാതൊരു പ്രാധാന്യവും ബുദ്ധ മതം നല്കിയില്ല. സ്വാഭാവികമായും ആളുകൾ ബുദ്ധമതത്തിലേക്ക് ആകർഷിക്കപ്പെട്ടു . 
3. ബുദ്ധമതത്തിന്റെ പ്രചരണം.
4. ധാർമിക  മൂല്യങ്ങൾക്ക്  ബുദ്ധമതം നല്കിയ ഊന്നൽ ജീവിതത്തെ സന്തോഷകരമാക്കിയതിനാൽ ബഹുജനങ്ങളും ആ മതത്തിലേക്ക് ആകർഷിക്കപ്പെട്ടു . 
5. ബുദ്ധമതത്തിന്റെ വ്യാപനത്തിലേക്കുള്ള പ്രധാന കാരണം രാജകീയ പിന്തുണ
  ബുദ്ധമതത്തിന്റെ തകർച്ച
എ.ഡി. 12-)o നൂറ്റാണ്ടോടെ ഇന്ത്യയിൽ ഏതാണ്ട് അപ്രത്യക്ഷമായി 
1. ബുദ്ധമതത്തിൽ  കടന്നു കൂടിയ ദുഷിച്ച സമ്പ്രദായങ്ങൾ ആ മതത്തെ ദുർബലപെടുത്തി.
2.  ബുദ്ധമതക്കാർ വിഗ്രഹാരാധന തുടങ്ങിയതും സംസ്കൃതം ഉപയോഗിച്ചതും ജനജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നതും ബുദ്ധമതത്തെ ശിഥിലീകരിച്ചു.
3.ബുദ്ധമതസംഘങ്ങളുടെ ധാർമികമായ തകർച്ച  ബുദ്ധമതത്തിന്റെ അധപതനത്തിന് വഴിതെളിച്ചു.
4. ബുദ്ധമതത്തിലുള്ള പിളർപ്പ് ആ മതത്തിനേറ്റവലിയ പ്രഹരമായിരുന്നു.ഇത്  ബുദ്ധമതത്തിന്റെ കെട്ടുറപ്പ് തകർക്കുകയും അതിന്റെകരുത്തിനെ ബാധിക്കുകയുംചെയ്തു.

Sunday, 22 February 2015

                               കാശ്മീർ പ്രശ്നം 

 കാശ്മീർ പ്രശ്നത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു തർക്കം മാത്രമായാണ് പലരും വിലയിരുത്തുന്നത്. ഈ വീക്ഷണം ശരിയല്ല.ഇന്ത്യൻ രാഷ്ട്രിയ ത്തിലും അന്തർദേശീയ രംഗത്തും ഒരുപാട് കോലാഹലങ്ങളും പോരാട്ടങ്ങളും സൃഷ്ട്ടിച്ചിട്ടുള്ള ഒന്നാണ് കാശ്മീർ പ്രശ്നം. 
ജമ്മുവിനും കാശ്മീരിനും മൂന്ന് സാമൂഹിക രാഷ്രീയ മേഖലകളുണ്ട്   1.ജമ്മു   2.കാശ്മീർ  3.ലഡാക്ക് എന്നിവയാണവ . ചെറുകുന്നുകളും സമതലങ്ങളും ഇടകലർന്നു  നിൽക്കുന്ന മേഖലയാണ് ജമ്മു. ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും പല പല ഭാഷകൾ  സംസാരിക്കുന്നവരും ഇവിടെ അധിവസിക്കുന്നു.കാശ്മീരിലെ ഭൂരിഭാഗം പേരും മുസ്ലീം മതക്കാരാണ്.  കാശ്മീരി സംസാരിക്കുന്ന ഒരു ഹിന്ദു ന്യൂനപക്ഷവും അവിടെയുണ്ട്..ലഡാക്ക്  ഒരു മലബ്രദേശമാണ്. പൊതുവെ ജനസംഖ്യ കുറഞ്ഞ ഈ മേഖലയിൽ ബുദ്ധമതക്കാരും  മുസ്ലീങ്ങളുമാണ്  അധിവസിക്കുന്നത്.
                                  കാശ്മീര പ്രശ്നത്തിന് ആന്തരികവും ബഹ്യവുമായ മാനങ്ങളുണ്ട് 1947 -നു മുൻപ് ജമ്മുകാശ്മീർ ഒരു നാട്ടുരാജ്യമായിരുന്നു  ഒരു ഹിന്ദു രാജാവായ ഹരി സിംഗ് ആയിരുന്നു അതിന്റെ ഭരണാധികാരി.  മഹാരാജാവായ ഹരി സിംഗ് തന്റെ രാജ്യത്തെ ഇന്ത്യയിലോ പാകിസ്ഥാനിലോ ലയിപ്പിക്കാൻ ആഗ്രഹിച്ചില്ല. ജമ്മുകാശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമാക്കി നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. കശ്മീരിലെ ജനങ്ങളിൽ ഭുരിഭാഗവും മുസ്ലിങ്ങൾ ആയതിനാൽ ആ പ്രദേശം പകിസ്ഥാന്റെതാണെന്ന് പാകിസ്ഥാനി നേതാക്കാൻമാർ വാദിച്ചു. കശ്മീരിന്റെ മേൽ അവർ അവകാശവാദം ഉന്നയിച്ചു. എന്നാൽ കാശ്മീരിലെ ജനങ്ങൾ അങ്ങനെ ചിന്തിച്ചിരുന്നില്ല. വ്യത്യസ്ഥ മതവിഭാഗക്കാരായ അവർ തങ്ങളെ കാശ്മീരികളയാണ് കണ്ടത്. കാശ്മീർ ജനതയുടെ ഈ മതേതര ചിന്ത ആ പ്രദേശത്തിന്  ഇന്ത്യയുടെ പ്രതീകം എന്ന വിശേഷണം നേടികൊടുത്തു. 
                             1947 ഒക്ടോബറിൽ ഗോത്ര വർഗക്കാരായ നുഴഞ്ഞുകയറ്റക്കാരും പാക്‌ സൈന്യവും ശ്രീനഗരുവരെ  യുദ്ധം ചെയ്തെത്തി.ഈ അവസരത്തിൽ ഇന്ത്യയുടെ സൈനിക സഹായം അഭ്യർതഥി ക്കാൻ മഹാരാജാവ് നിർബന്തിതനായി. കാശ്മീരിനെ ഇന്ത്യയോടു ചേർക്കാൻ അദ്ദേഹം സമ്മതിക്കുകയും ലയനക്കരാറി ൽ  ഒപ്പുവയ്ക്കുകയും ചെയ്തു.  ഈ സംഭവങ്ങൾക്ക് ശേഷം ജമ്മുകാശ്മീർ വിവാദപരവും സംങ്കർഷഭരിതവുമായിതീർന്നു. ഭാഹ്യവും ആന്തരികവുമായ കാരണങ്ങൾ ഇതിനു വഴി വെച്ചു. കാശ്മീരിന് മേലുള്ള പാകിസ്ഥാന്റെ അവകാശ വാദമാണ് ഭാഹ്യ തർക്കങ്ങൾക്ക് ഇടയാക്കിയത്. ഇന്ത്യൻ ഭരണഘടനയിൽ കാശ്മീരിന് നല്കിയ പ്രത്യേക പദവി ആന്തരിക തർക്കങ്ങൾക്കും കാരണമായി.
                                കാശ്മീർ താഴ്വര പാകിസ്ഥാന്റെ ഭാഗമാണെന്ന അവകാശവാദം ഇന്നും പാക്കിസ്ഥാൻ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.ഇതിന്റെ ഫലമായി കാശ്മീരിന്റെ മൂന്നിലൊരു ഭാഗം  പാകിസ്ഥാന്റെ നിയന്ത്രണത്തിലായി. ഈ പ്രദേശത്തെ ആസാദ് കാശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കാശ്മീർ കയ്യടക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാനിലെ ഭരണാധികാരികൾ തുടർന്നുകൊണ്ടിരുന്നു. ബലപ്രയൊഗത്തിലൂടെ കാശ്മീർ കൈവശപ്പെടുത്തുന്നതിനായി ഓപ്പറെഷൻ ജിബ്രാൾട്ടർ എന്നൊരു പദ്ധതിക്ക് അവർ രൂപം നൽകി.പാകിസ്ഥാന്റെ തന്ത്രങ്ങളെ നേരിടുന്നത്തിന് ഇന്ത്യയും എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തി. അങ്ങനെ 1947 -നു ശേഷം കാശ്മീർ ഇന്ത്യ -പാക് പോരാട്ടത്തിലെ മുഖ്യ പ്രശ്നമായി തീർന്നു.

           ആന്തരികമായി, കാശ്മീരിന്റെ പദവിയെക്കുറിച്ച് ഇന്ത്യൻ യുനിയനിൽ ഒരു തർക്കം നിലനിന്നു. ഇന്ത്യൻ   ഭരണഘടനയിലെ 370 -)0  വകുപ്പ് പ്രകാരം കാശ്മീരിന് പ്രത്യേക പദവി നൽകിയിട്ടുണ്ട്. 370-)൦ വകുപ്പ് മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വയംഭരണാധികാരം കാശ്മീരിനു നൽകുന്നു. സംസ്ഥാനത്തിന് സ്വന്തമായ ഭരണഘടനയുണ്ട്. ഇന്ത്യൻ  ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും സംസ്ഥാനത്തിന് ബാധകമല്ല. പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ സംസ്ഥാനം അംഗീകരിച്ചാൽ മാത്രമേ  ജമ്മു-കാശ്മീരിനു ബാധകമാവുകയുള്ളു.കാശ്മീരിനു നൽകപ്പെട്ട ഈ പ്രത്യേക പദവി പരസ്പരവിരുദ്ധമായ പ്രതികരണങ്ങൾ സൃഷ്ടിച്ചു. 
                          370-)൦ വകുപ്പനുസരിച്ച് കാശ്മീരിന് നല്കിയ പ്രത്യേക പദവി സംസ്ഥാനങ്ങൾക്ക് ഇടയിൽ അസമത്വം ഉണ്ടാക്കിയെന്നു ജമ്മു-കാശ്മീരിന് വെളിയിലുള്ള ഒരു വിഭാഗം ജനങ്ങൾ വിശ്വസിച്ചു. ഇന്ത്യയിൽ പൂർണമായി ലയിക്കാൻ ഇതു ആ സംസ്ഥാനത്തെ അനുവദിക്കുന്നില്ല. അതിനാൽ 370-)൦ വകുപ്പ് റദധാക്കണമെന്നും ജമ്മുകാശ്മീരിനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക്‌ തുല്യമാക്കണമെന്നും അവർ അവശ്യപ്പെട്ടു.എന്നാൽ ഭുരിഭാഗം കാശ്മീരികൾ ഉൾപ്പെടയുള്ള മറ്റൊരു വിഭാഗം  370-)൦ വകുപ്പനുസരിച്ച് കാശ്മീരിന് ലഭിച്ചിട്ടുള്ള സ്വയം ഭരണാധികാരം അപര്യാപതമാണെന്ന് വിശ്വസിച്ചു. കാശ്മീരിളിൽ ഒരു വിഭാഗം മൂന്ന് പ്രധാന പരാതികൾ ഉന്നയിക്കുകയും ചെയ്തു. 
1. ഗോത്രവർഗ്ഗ ആക്രമണത്തെ തുടർന്ന് താറുമാറായ കാശ്മീരിലെ സ്ഥിതി സാധാരണ ഗതിയിലേക്ക് തിരിച്ചു വരുമ്പോൾ ഇന്ത്യയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രവേശനത്തെപ്പറ്റി ജനങ്ങളുടെ അഭിപ്രായം ആരായുമെന്ന് ഇന്ത്യ വാഗ്ദാനം നല്കിയിരുന്നു. ഈ വാഗ്ദാനം പാലിക്കപെട്ടില്ല. കാശ്മീരിൽ ഒരു ഹിത പരിശോധന നടത്തണമെന്ന ആവിശ്യം ഇതു സൃഷ്ട്ടിച്ചു.
2.    370-)൦ വകുപ്പ് ഉറപ്പു നല്കിയ പ്രത്യേക ഫെഡറൽ പദവി പ്രായോഗിക തലത്തിൽ നശിപ്പിക്കപ്പെട്ടുവെന്നും അവർ വിശ്വസിച്ചു. സംസ്ഥാനത്തിന്റെ സ്വയം ഭരണാധികാരം പുനസ്ഥാപിക്കണം എന്ന അവിശ്യത്തിനു ഇതു വഴി ഒരുക്കി.
3. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ പ്രയോഗത്തിലുള്ള ജനാധിപത്യം ജമ്മുകാശ്മീരിൽ അതേപോലെ സ്ഥാപനവല്ക്കരിക്കപ്പെട്ടിട്ടില്ലന്ന പരാതിയും അവർ ഉന്നയിച്ചു

                 1989 -ഓടെ കാശ്മീർ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിടിയിലമരാൻ തുടങ്ങി.ഒരു പ്രത്യേക കശ്മീരി രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദി സംഘടനകൾ കലാപങ്ങളും ഭീകരപ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ തുടങ്ങി. ഇതിന്റെ അനന്തരഭലമാണ് ഇന്നും അരങ്ങേറുന്നത്‌. അൽ ഖൊയ്ത എന്ന സംഘടനയുടെ വളർച്ച നിലവിൽ വീണ്ടും ഒരു ഇന്ത്യ പാക് യുദ്ധത്തിനു വഴിവെക്കുകയാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.  
കസ്തുർബ ഗാന്ധി മരണ വാർഷികം
മഹാത്മാ ഗാന്ധിയുടെ ജയിൽ വാസസമയം ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് ഊർജം പകർന്നും 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തോടെ അവശതകൾ മറന്ന് ഇന്ത്യൻ  സ്വാതന്ത്ര്യ സമരങ്ങളിൽ ഇടം നേടി കസ്തുർബ.71-മത് മരണ വാർഷികം  രാജ്യം കൊണ്ടാടുമ്പോൾ ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ സംഭാവനകൾ വിലപ്പെട്ടതാണ്‌.പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെയും വിരാജ് ജുൻവറിന്റേയും മകളായി പോർബന്തറിൽ1869 ഏപ്രിൽ 11ന്  കസ്തൂർബാ ജനിച്ചു.13-)o  വയസിൽ മഹാത്മാ ഗാന്ധിയുമായുള്ള വിവാഹത്തെ തുടർന്ന് കസ്തുർബ എഴുത്തും വായനയുംപഠിച്ചു. നിയന്ത്രണങ്ങളിൽ കെട്ടിപ്പെട്ടിരുന്ന ആദ്യകാല ജീവിതത്തോട് ഏറെ സഹനത്തോടെ നിസബ്ദമായി അവർ സഹിച്ചു.ഗാന്ധിജിയുടെ സമ്മർധത്തെ തുടർന്ന് തൊട്ടുകൂടായ്മ പോലുള്ള വിശ്വാസങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു.ഡർബനിലെ ഗാന്ധിജിയുടെ ഫീനിക്സ് സെറ്റിൽമെന്റിൽ സജീവമായതോടെയാണ് കസ്തൂർബ പൊതുജീവിതത്തിലെത്തുന്നത്.  1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. മഹാത്മാ ഗാന്ധിയുടെ ഭാര്യ എന്ന പദവിയിൽ നിന്നു കൊണ്ടു തന്നെ രാജ്യത്തിനു വേണ്ടി ഗാന്ധിയുടെ അഭാവത്തിൽ നിരവധി പ്രവർത്തന ങ്ങൾക്ക്മുന്നിട്ടിറങ്ങിയ കസ്തുർബ ചരിത്ര ഏടുകളിൽ നിറഞ്ഞുനില്ക്കുന്നു. 1944ൽ  പുനെയിലെ   ആഗാഘാൻ പാലസ്സിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്.

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...