Sunday, 31 December 2017

                                           തിരിഞ്ഞു നോട്ടം... 

                                                         ഏറെ പ്രതീക്ഷകളും ഒട്ടേറെ വെല്ലുകളികളും സന്തോഷങ്ങളും സമ്മാനിച്ച 2017 പടികടന്നു. പുതുവർഷത്തെ ആഘോഷാരവത്തോടെ നാം വരവേൽക്കുമ്പോൾ  നിരവധി സംഭവവികാസങ്ങ ളിലൂടെയാണ് പോയവർഷം കടന്നു പോയതെന്ന് ഓർക്കുക.  ജനുവരിയുടെ ഓർമ കടന്നുപോകുമ്പോൾ  ലോകം ഉറ്റുനോക്കിയ അമേരിക്കൻ തെരഞ്ഞെടുപ്പും ഡ്രോണാൾഡ്‌ ട്രമ്പ് അമേരിക്കൻ പ്രസിഡന്റ്  ചുമതലയുമാണ്ഓർമയിൽ . 2018 ജനുവരി 20 തികയുമ്പോൾ ട്രമ്പ് ഭരണത്തിലേറിയട്ട് ഒരു വർഷം പിന്നിടുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷക്ക് വിധിച്ച കുൽബൂഷൻ ജാദവിന്റെ വധശിക്ഷ തടഞ്ഞ് ഇന്ത്യയുടെ ശക്തി തെളിയിച്ചതും  ''ഡേര സച്ചാ സൗദ'' യുടെ റാം റഹീം സിങ്ങിനെ തടവുശിക്ഷക്ക് വിധിച്ചതും പോയവർഷമായിരുന്നു. 
                                                        യുവ സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ കയ്യേറ്റത്തെ ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയമായപ്പോൾ മലയാള ചലച്ചിത്ര,ടെലിവിഷൻ,നാടക രംഗത്ത് സജീവമായ അഭിനയേത്രി സുരഭി ലക്ഷ്മി മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി . സച്ചിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ''സച്ചിൻ ദി ബില്യൺ ഡ്രീംസ് ''തീയറ്ററുകളിൽ എത്തിയത്  2017 ന്റെ ആദ്യപകുതിയിലാണ് . കൂടാതെ റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നങ്ങളും ജറുസലേമിലെ ഇസ്രയേലിന്റെ തലസ്ഥാനമായി ഡൊണാൾഡ് ട്രമ്പ് അംഗീകരിച്ചതും പിന്നിട്ടട്ട്  അധികം കഴിഞ്ഞില്ല. 
                                                   നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്, പദ്മാവതി, സെക്സി ദുർഗ തുടങ്ങിയവക്കെതിരെയുള്ള ശക്തമായ പ്രതിഷേധം കൊണ്ട് സിനിമ മേഖല ആടിയുലഞ്ഞെങ്കി ലും ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ  മികച്ചനടിക്കുള്ള പുരസ്കാരം നേടി മലയാളത്തിന്റെ അഭിമാനനേട്ടമായി  പാർവ്വതി  മാറി . 
                                  രണ്ട് സൂപ്പർ സീരീസ് കിരീടങ്ങൾ നേടി പി വി സിന്ധുവും ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ  നേടുന്ന ആദ്യ താരമായി രോഹിത് ശർമയും 12 ടെസ്റ്  സെഞ്ച്വറികളിലൂടെ ഏറ്റവും കൂടുതൽ ടെസ്റ് സെഞ്ച്വറികൾ നേടിയ  ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കൊഹ്‍ലിയും, കായികരംഗത്ത് കഴിഞ്ഞ വർഷം 4 സൂപ്പർ സീരീസ് കിരീടവുമായി വ്യക്തിഗത വിഭാഗത്തിൽ  ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി കിഡംബി ശ്രീകാന്തും ഇന്ത്യയുടെ അഭിമാനത്തിളക്കമായി. മിഥാലിരാജു൦ സംഘവും ഇംഗ്ലണ്ടിൽ നടന്ന വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ വരെ എത്തിയത് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്  പുതിയ മേൽവിലാസം നേടിത്തന്നു. ബേസിൽ തമ്പി ട്വന്റി 20 ക്രിക്കറ്റിൽ ഇടംപിടിച്ചത് മറ്റൊരു പൊൻതൂവൽ ചാർത്തി. അഞ്ചാം ഏഷ്യൻ ചാമ്പ്യൻഷിപ് കിരീടവുമായി മേരികോം ചരിത്രം കുറിച്ചതും ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 17 -)൦ തവണയും ജേതാക്കളായി ഇന്ത്യ ചരിത്രമെഴുതി.
                                          എന്നാൽ ലോകരാജ്യങ്ങളിൽ ഇന്ത്യ എന്ന വികാരം പിന്നീട്  ഉണർത്തിയത് മെഡിക്കൽ വിദ്യാർത്ഥിയായ ഹരിയാനക്കാരിയാണ് . 17 വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് വീണ്ടും ലോകസുന്ദരിപ്പട്ട തിളക്കം മാനുഷി ചില്ലർ സമ്മാനിച്ചു.
                        
              2017- ൽ രാഷ്ട്രീയ മേഖല നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോയി. രാജ്യത്തെ ഭരണ കക്ഷിയായ ബി.ജെ.പി. നിയമസഭ തിരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും തങ്ങളുടെ ബലം ശക്തിപ്പെടുത്തി ഉത്തർപ്രദേശ് മുതൽ ഗുജറാത്ത് വരെ മോദിതരംഗം സൃഷ്ടിച്ചു. രാംനാഥ് കോവിന്ദ് 14 - )൦ മത് രാഷ്ട്രപതിയായും വെങ്കൈയ്യ് നായിഡു 15 -)൦ മത് ഉപരാഷ്ട്രപതിയായി രാജ്യം തിരഞ്ഞെടുത്തതും രാഹുൽ ഗാന്ധിയെ ദേശിയ അധ്യക്ഷനായി ചുമതലയേറ്റതും ഇതേ വർഷം തന്നെ. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഒട്ടനവധി സംഭവങ്ങളും ഇതിനിടയിൽ നടന്നു. അശ്ളീല ഫോൺ സംഭാഷണ വിഷയത്തിൽ  എ.കെ.ശശീന്ദ്രനും കായൽ കയ്യേറ്റവിഷയത്തിൽ  തോമസ് ചാണ്ടിയും രാജിവെച്ചു. പാർട്ടിക്കുള്ളിലെ തർക്കത്തെ തുടർന്ന് കെപിസിസി അധ്യക്ഷസ്ഥാനം വി.എം.സുധീരനും രാജിവെച്ചു. ഒപ്പം സോളാർ വിഷയവും കത്തിക്കയറുന്നു. നോട്ട് അസാധു, ജി എസ് ടി എന്നിവ കൊണ്ട് രാജ്യം ശ്രദ്ധേയമാകാനും പോയവർഷത്തിനു കഴിഞ്ഞു. അഖില എന്ന പെൺകുട്ടിയുടെ മതംമാറ്റം  മാധ്യമ ശ്രദ്ധ നേടി സുപ്രിംകോടതി വരെ ചർച്ച ചെയ്തു. 
നാടിനെ നടുക്കിയ നിർഭയ കേസിൽ നാല് പ്രതികൾക്കും ജിഷ കേസിൽ  അമീർ ഉൽ ഇസ്ലാമിനും  വധശിക്ഷ നൽകി വിധിന്യായങ്ങളുടെ വർഷം നടന്നു നീങ്ങി. 

                                                  വർഷാവസാനം കന്യാകുമാരിയിലെ തെക്കൻ കേരളത്തിലും  ഓഖി ചുഴലിക്കാറ്റും കനത്തമഴയും വൻ നാശനഷ്ടവും 100-ൽ പരം ആളുകളുടെ മരണത്തിനു കാരണമായി. ഓഖിയെ തുടർന്ന് 200 ൽ അധികം മൽസ്യ തൊഴിലാളികളെ കാണാതാവുകയും ചെയ്തു. 
                                                കലാ സാമൂഹിക രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഓം പുരി, ഇ.ഹമ്മദ്, ഗൗരി ലങ്കേഷ്, വിനോദ് ഖന്ന, അബി, ഐ.വി. ശശി, പുനത്തിൽ കുഞ്ഞബ്ദുള്ള, ശശി കപൂർ തുടങ്ങിയവർ വിടപറഞ്ഞതും വർഷാവസാനത്തോ ടെയായിരുന്നു. 
                   ഒട്ടനവധി ശരി തെറ്റുകളിലൂടെയാണ്  2017 കടന്നു പോയത്. കഴിഞ്ഞവർഷത്തെ പലവിഷയങ്ങളും പുതുവർഷത്തിൽ ചർച്ച ചെയ്യാനും ചെയ്യപ്പെടാനും പോകുന്നു. ഒട്ടനവധി നേട്ടങ്ങൾ ഇനിയും വന്നുചേരുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു. 
                                                        ശുഭം 

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...