Friday, 9 February 2018

                                       മടവൂർ കലാകേരളത്തിന്റെ ഓർമ

കേരളത്തിലെ പ്രശസ്തനായ കഥകളി നടനാണ് മടവൂർ വാസുദേവൻ നായർ
രൗദ്രവും ശൃംഗാരവും ഒരുപോലെ സമ്മേളിക്കുന്ന അഭിനയപ്രധാനമായ തെക്കൻ കളരി സമ്പ്രതായ ചിട്ടകൾ പിന്തുടരുന്ന അദ്ദേഹം താടി വേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളി വേഷങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യ സങ്കൽപ്പം മടവൂരിന്റെ വശങ്ങളിലെ പ്രത്യേകതകളാണ്. പച്ച, കത്തി,മിനുക്ക്,താടി തുടങ്ങിയ കഥകളിയിലെ എല്ലാത്തരം വേഷങ്ങളും  അദ്ദേഹത്തിന് ഇണങ്ങുമായിരുന്നു. കഥകളി വേഷം പോലെ കഥകളി സംഗീതത്തിലും അദ്ദേഹത്തിന് പ്രാവിണ്യമുണ്ട്.  സ്ത്രീവേഷങ്ങൾ ആദ്യകാലത്ത് കഥകളിയിൽ കുറവായതിനാൽ അദ്ദേഹം സ്ത്രീവേഷ രൂപത്തിൽ അരങ്ങിലെത്തി.  
                                      1929 ൽ മടവൂർ കാരാട്ട് പുത്തൻ വീട്ടിൽ രാമകുറിപ്പിന്റെയും കല്യാണിയമ്മയുടെയും മകനായി ജനനം.  വിദ്യാഭ്യാസ സമയത്ത് തന്നെ കഥകളി അഭ്യസിച്ചു തുടങ്ങി. ആദ്യ ഗുരു മടവൂർ പരമേശ്വരൻ നായാരാണ്. ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യരിൽ പ്രമുഖനായ മടവൂർ പന്ത്രണ്ടാം വയസുമുതൽ നീണ്ട 25 വർഷം ഗുരുകുല സമ്പ്രത്തായത്തിലായിരുന്നു.  28 -)o വയസ്സിൽ നായകപ്രാധാന്യമുള്ള വേഷങ്ങൾ കെട്ടിത്തുടങ്ങി. ബാണൻ, ജരാസന്ധൻ,ദുര്യോധനൻ തുടങ്ങിയവയാണ് പ്രധാനമായും എടുത്തുപറയേണ്ട വേഷങ്ങൾ. 1968 മുതൽ 10 വർഷം കേരള കലാമണ്ഡലത്തിൽ അദ്യാപകനായി സേവനമനുഷ്ഠിച്ചു.  കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും സംസ്ഥാനസർക്കാരിന്റേയും നിരവധി ബഹുമതികൾ ചുരുങ്ങിയ സമയകൊണ്ട് തന്നെ മടവൂരിനെ തേടിയെത്തി. 82 -)o വയസ്സിൽ ഭാരതം പത്മഭൂഷൺ നൽകി ആദരിച്ചു. അഗസ്ത്യക്കോട് മഹാദേവക്ഷേത്രത്തിൽ  രാവണവിജയത്തിലെ രാവണ വേഷം അവസാന വേദിയായി. മടവൂർ വാസുദേവൻ നായരുടെ നിര്യാണത്തോടെ മറ്റാർക്കും പകരംവെക്കാനാകാത്ത ആചാര്യനെയാണ് നമുക്ക് നഷ്ടമായത്.
            

No comments:

Post a Comment

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...