Tuesday, 29 May 2018

                              കേരളം കിരാതഭൂമിയോ ?

ഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു വാർത്തയുടെ ബാക്കിപത്രം കുറച്ചുമുന്നേ അതെ മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായും ഒരു പെൺകുട്ടിയുടെ സ്വപ്നവും തകർത്ത ആ കാഴ്ച്ച ഒരു പക്ഷെ എല്ലാവരുടെയും കണ്ണ് നനയിച്ചിരിക്കാം. പ്രണയത്തിന്റെ പേരിൽ കെവിൻ പി ജോസഫ് എന്ന 23 കാരന്റെ  അരുംകൊല നടന്നിട്ട്  മണിക്കൂറുകൾ മാത്രം. ചേതനയറ്റ ശരീരത്തിൽ കെട്ടിപിടിച്ചു കരയുന്ന മാതാപിതാക്കളും നവവധുവിനെയുനെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല.
                            പരിഷ്‌കൃതവും സാക്ഷരതയും വാനോളം ഉയർത്തുമ്പോഴും ജാതിയുടെ പേരിൽ നടക്കുന്ന അക്രമങ്ങളെ തടയിടാൻ ഒരു ഭരണകൂടത്തിനും കഴിയുന്നില്ല. അതിന്റെ ഉത്തമോദാഹരണമായി കെവിൻ മാറി കഴിഞ്ഞു. ജാത്യാഭിമാനത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ കേരളത്തിൽ വിരളമാണ്. മലപ്പുറത്തെ അരീക്കോടിൽ ആതിര എന്ന പെൺകുട്ടി ഇതരജാതിയിൽപെട്ട വിവാഹം കഴിക്കുന്നതിന്റെ പേരിൽ വിവാഹത്തലേന്ന് അച്ഛൻ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് വളരെ കാലമൊന്നുമായില്ലന്നോർക്കുക. അതിനു സമാനമായ മറ്റൊരു കൊല കേരളത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയിരിക്കുന്നു.
സ്നേഹിച്ച്  വിവാഹം കഴിച്ചു എന്നതിന്റെ സ്വന്തം പിതാവും സഹോദരനും തന്റെ ഭർത്താവിനെ അറിഞ്ഞോ അറിയാതയോ ഇല്ലാതാക്കി. ഒരു മകൾക്ക് അച്ഛനെന്നനിലയിലും ഒരു സഹോദരിക്ക് സഹോദരൻ നിലയിലും മാതൃകയാകേണ്ടവർ  ഇവിടെ കുറ്റരോപിതർ ആയിരിക്കുന്നു. പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരെ മാതാപിതാക്കൾ ഇങ്ങനെ ഒരു ചെയ്തി നടത്തിയാൽ  സമൂഹം അവരെ അഭിനന്ദിക്കും എന്നാൽ കെവിന്റെ മരണത്തോടെ മൂക്കത്ത് വിരൽവെക്കേണ്ട അവസ്ഥയായി. 
ഒരുപാട് സ്വപ്നങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 24 തീയതി വീട്ടുകാരുടെ എതിർപ്പിന് മറികടന്നു കെവിനും നീനുവും വിവാഹിതരായി . തൊട്ടടുത്തദിവസങ്ങളിൽ വീട്ടുകാർക്കിടയിൽ നടന്ന പ്രശനങ്ങൾ ഒന്നും തന്നെ അവരെ തളർത്തിയില്ല. എന്നാൽ കെവിന്റെ മരണവാർത്തയോടെ അവളുടെ പ്രതികഷകൾ എല്ലാം തന്നെ ഇല്ലാതായി,സ്വപ്നങ്ങളിൽ ഇരുട്ടുവീണു, ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ എല്ലാ മോഹങ്ങളും അസ്തമിച്ചു...
                                ഞാറാഴ്ച്ച കെവിനെ തട്ടിക്കൊണ്ടു പോയതിനെ തുടർന്ന് നീനുവും കെവിന്റെ പിതാവ് ജോസെഫും പോലീസിൽ പരാതിപ്പെട്ടപ്പോൾ 
പോലീസിന്റെ മറുപടി ഇങ്ങനെയായിരുന്നു. '' ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട് അതിന്റെ തിരക്കിലാണ്. അതുകഴിഞ്ഞു നോക്കാം ''
നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് സേനയ്ക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളത് ?. മുഖ്യമന്ത്രിയുടെ പരുപാടിനടക്കുന്ന സ്ഥലത്ത് ക്രമസമാധാനം ഉറപ്പുവരുത്തിയില്ലെകിൽ മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിന് എന്ത് വിലതയാണുള്ളത്? തുടങ്ങിയ ചോദ്യങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ ഉയരുന്നതാണ്. ദുരഭിമാനക്കൊലയിൽ പോലീസിന്റെ നിഷ്‌ക്രിയത്വം ആണ് നാം കണ്ടത്. അതുകൊണ്ട് തന്നെ കേരളം ഒരു കിരാതഭൂമിയായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
                                      പ്രബുദ്ധ കേരളത്തിൽ അനുദിനം ഉണ്ടാകുന്ന അക്രമങ്ങളും കൊലകളും തടയാനോ നിയന്ത്രിക്കാനോ സർക്കാർ നിലപാടുകൾ കൈകൊള്ളും എന്ന് വാക്കാൽ പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. പ്രായപൂർത്തിയായ പെൺകുട്ടിക്കും ആൺകുട്ടിക്കും വിവാഹ ബന്ധത്തിൽ ഏർപ്പെടാം എന്നത് നിയമം അനുവർത്തിക്കുന്നു. അവിടെ മതമോ ജാതിയോ ബാധകമാകുന്നില്ല. അതിനാൽ ഇനിയും സമൂഹത്തിൽ  ആതിരമാരും നീനുമാരും ഉണ്ടാകാതിരിക്കട്ടെ...

Monday, 14 May 2018

               ബാല്യം നഷ്ടമാകുമ്പോൾ 


രു മാതൃദിനം കൂടി കടന്നു പോകുമ്പോൾ അന്നേ ദിവസം വളരെയേറെ ദുഃഖമുണ്ടാക്കുന്ന  വാർത്തകൾ  കേരളത്തെ ഞെട്ടിച്ചു. മലപ്പുറം എടപ്പാളിൽ സിനിമ തീയറ്ററിനുള്ളിൽ മണിക്കൂറുകളോളം 10 വയസുകാരി പീഡനത്തിനു ഇരയായകേണ്ടി വന്ന സംഭവം ലജ്ജിപ്പിക്കുന്നത് തന്നെ. സ്വന്തം അമ്മ തന്നെ ഈ കൊടും ക്രൂരതക്ക് കൂട്ടുനിന്നപ്പോൾ മാതൃത്വത്തിനു തന്നെ കളങ്കമായി. ഭൂമിയിൽ എല്ലാജീവജാലങ്ങൾക്കും സ്നേഹവും കരുതലും സംരക്ഷണവും നൽകേണ്ട അമ്മയുടെ കൈതാങ്ങ് ഇവിടെ ഒരു ബാലികയ്ക്ക് നഷ്ട്ടമാകുന്ന കാഴ്ച നാം കാണേണ്ടി വന്നു. ഇതിനു കൂട്ടുനിന്നത് അമ്മയാണെങ്കിൽ അവൾക്ക് കഠിനമായ ശിക്ഷനൽകി കേരളം മാതൃകയാകണം.
                  കണ്ണൂരിൽ അമ്മക്കൊപ്പം തെരുവിൽ കിടന്നുറങ്ങിയ 7 വയസ്സുമാത്രം പ്രായമുള്ള   കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത് ഇതേ ദിവസത്തെ  മറ്റൊരു വാർത്തയിരുന്നു.  രണ്ടു വാർത്തകളും ഒരു ദിവസം മാധ്യമങ്ങളിൽ ചർച്ച ചെയ്ത വിഷയമാണെങ്കിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒട്ടനവധി സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളോടുള്ള ഈ കൊടുംക്രൂരതകൾ നടന്നിട്ട് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് പുറംലോകം അറിയുന്നത്.എന്നാൽ ഇവിടെ ദുഃഖിപ്പിക്കുന്നതും ശാപമായി കരുത്തേണ്ടതുമായ മറ്റൊരു കാര്യം  സർക്കാരും നിയമപാലകരും പണത്തിന്റെ സ്വാധീന വലയത്തിൽ അകപ്പെട്ട് പലകുറ്റകൃത്യങ്ങളും മറച്ചുപിടിക്കുന്നു, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ. കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കും പീഡനങ്ങൾക്കും എതിരെ  12 വയസ്സിനു താഴെ പാരായമുള്ള കുട്ടികളെ ലൈംഗിക മായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന നിയമം പ്രാബല്യത്തിൽ വന്നു. എന്നിട്ടും പീഡന പരമ്പരയ്ക്ക് അറുതിവവന്നില്ല.
                                     3 മാസം മുൻപ്  ജമ്മുവിലെ ക0വയിൽ ബാലികയെ ബന്ദിയാക്കി കാമഭ്രാന്തന്മാർ അവളെ പിച്ചിചീന്തിയതും കല്ലുകൊണ്ട് തലക്കടിച്ചു കൊന്നതും രാജ്യത്തെ പിടിച്ചുകുലിക്കിയ സംഭവമായിരുന്നു. പ്രതികൾ തെളിവെടുപ്പിന്റെ മറവിൽ രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക്  ഒരു വിലയും ഇല്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. നിയമം കർശനമാക്കിയിട്ടും  അഴിമതിയും അക്രമവും പീഡനവും  നിരന്തരം സമൂഹത്തിൽ അഴിഞ്ഞാടുകയാണ്. 
                                             23 ദിവസത്തെ  വാദത്തിനൊടുവിൽ പോക്സോ നിയമപ്രകാരം ഇൻഡോർ സെക്ഷൻ കോടതി ഒരു നരാധമന് കഴിഞ്ഞ തൂക്കുകയർ വിധിച്ചു. ഏപ്രിൽ 20 ന് മധ്യപ്രദേശിലെ ഇൻഡോറിൽ ബലൂൺ വില്പനക്കാരായ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന 4 മാസം പ്രായമുള്ള കുഞ്ഞിനെ  ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു. ലോകത്തെ തന്നെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നിട്ട് ഒരുമാസം പോലുമായില്ല. ജനിച്ചുവീഴുന്ന ചോരക്കുഞ്ഞിനെപ്പോലും വെറുതെ വിടാത്ത ഈ ലോകം നരകതുല്യമായിമാറി എന്ന് പറയേണ്ടിയിരിക്കുന്നു.  
                            ഇന്ത്യക്ക് ബ്രഹത്തായതും വിശാലമായതുമായ ഒരു ഭരണഘടനയും  അതിന്റെ ഭാഗം 3 ൽ പറയുന്ന മൗലികാവകാശം ഓരോത്തർക്കും വിഭാവനം ചെയ്യുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ നിഷേധിക്കപ്പെടുന്നത് മൗലികാവകാശമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും.
                                         സ്ത്രീ വർഗം എന്നും പീഡനത്തിനും ചൂഷണത്തിനും ഇരയാകേണ്ടവരാണെന്നും ഇനിയും അതിനൊരറുതി വരില്ലെന്നുമാണ് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇവിടെ ഒന്ന് മാത്രം വ്യക്തമാക്കട്ടെ അനീതിയോ അക്രമമോ നടന്നാൽ അവിടെ നീയമപാലകർ പണത്തിന്റെ സ്വാധീന വലയത്തിൽ അകപ്പെടാതെ സത്യത്തിനു വേണ്ടി നിലകൊള്ളുക. അങ്ങനെയായാൽ ഒരു പരിധിവരെ പല പ്രശ്നങ്ങളും ഒഴിവാകപ്പെടാം.

Saturday, 5 May 2018

ആരാധനയോ  അഹങ്കാരമോ 

ഊണിലും ഉറക്കത്തിലും മൂളിപാട്ടായും ഗൃഹാതുരത്വ ഓർമ്മകളായും കാതുകളിൽ നിറഞ്ഞ ഗന്ധർവ ശബ്ദം മലയാളികൾക്കെന്നും സ്വകാര്യ അഹങ്കാരം തന്നെയാണ് .ദേ ശാന്തരങ്ങൾ കടന്നു ഭാഷയുടെ അതിർവരമ്പുകൾ ഇല്ലതെ ആ ഗന്ധർവ ധ്വനി  ലോകം  മുഴുവൻ മാറ്റൊലികൊള്ളുന്നു. തലമുറകൾ ഏറ്റുപാടിയപ്പോൾ ആരാധകരുടെ എണ്ണവും കടലോളമായി. കാലം  കുതിച്ചു പാഞ്ഞപ്പോൾ ആരാധനയുടെ രീതികളും മാറി മറിഞ്ഞു. മൊബൈൽ ഫോണുകളും നവമാധ്യമങ്ങളുമൊക്കെ സെലിബ്രറ്റികളെ വാനോളമുയർത്തി. കഴിവുള്ളവരും കഴിവില്ലാത്തവരും ഒക്കെ ഈ കുത്തൊഴുക്കിൽ ഉയർന്നു താണു.  ദാസേട്ടന്റെ ആരാധകരും കാലത്തിനൊത്തുമാറി. ദേശീയപുരസ്കാര വേദിക്കു പുറത്തു ദാസേട്ടനെ ഒപ്പം പകർത്താൻ ശ്രമിച്ച ആരാധകനെ ഗായകൻ വിലക്കിയത്  സമൂഹം ചർച്ചചെയ്യുകയാണ്. ആരാധന അതിരുകടന്നതാണെന്നു ഒരുപക്ഷവും ആരധകനെ അധിക്ഷേപിച്ചതാണെന്നു മറുപക്ഷവും ആരോപണങ്ങൾ ഉന്നയിക്കുന്നു. സത്യമറിയണമെങ്കിൽ നമ്മുടെ സമൂഹത്തിനു അടുത്തിടെ കൈവന്ന മാറ്റാത്തെ  കുറിച്ചും നവമാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ചും ചർച്ചചെയ്യേണ്ടിയിരിക്കുന്നു.  ഭാരതം പോലുള്ള ജനാതിപത്യ രാജ്യത്ത് വ്യക്തി സ്വാതന്ത്ര്യം നിയമപരമായി പാലിക്കപ്പെടേണ്ടത് തന്നെ. എന്നാൽ ആരാധന അതിരുവിടുമ്പോൾ സെലിബ്രറ്റികളിൽ ഭൂരിഭാഗവും ആരാധകരുടെ ഒഴുക്കിനൊത്ത് നീന്തുകയാണ് പതിവ്. യേശുദാസിന്റെ കാര്യത്തിൽ പൊതുസ്ഥലത്തു വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നു തോന്നിയതിനാലാകാം ഗായകൻ ആരാധകനെ വിലക്കിയത്. അത് ശരിക്കും വ്യക്തിപരം തന്നെ   എന്നാൽ ഇഷ്ട്ടമുള്ളതിനെ നെഞ്ചിലേറ്റാനുള്ള സ്വാതന്ത്ര്യവും ഓരോരുത്തർക്കുമുണ്ട്. ആരാധന അതിരുവിടുമ്പോൾ മാത്രമാണ് നിയന്ത്രണം വേണ്ടത്. അനുവാദമില്ലാതെ ചിത്രം പകർത്തുക എന്നത് തികച്ചും സ്വകാര്യവും ഔദോഗികവുമായ ചടങ്ങുകളിൽ വിലക്കപ്പെട്ടേക്കാം. അത്തരം സാഹചര്യത്തിൽ കടന്നുകയറ്റം ഒരു കുറ്റവുമായിരിക്കാം. ഒരു പൊതുപരുപാടിക്കിടെ അതും ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന വേദിക്കടുത്തുവെച്ച്  ഇത്തരം സെലിബ്രറ്റികളെ ആദരാധകർ പൊതിയുക പതിവുതന്നെ. എന്നാൽ യേശുദാസിന്റെ കാര്യത്തിൽ പെട്ടന്നുണ്ടായ ആരാധകന്റെ അഭിനിവേശവും ദാസേട്ടന്റെ  പ്രതികരണവും രണ്ടു തലങ്ങളിൽ വായിച്ചെ മതിയാവു. ഒരു ഭാഗത്തു  കലയും കലാകാരനും അംഗീകരിക്കപ്പെടുകയാണ് ചെയ്യുന്നത് മറുവശത്തു കലാകാരന്റെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്നു. ദാസേട്ടനെ സംബന്ധിച്ച്  വേദികളിൽ തന്റെ ഗാനമേള പരിപാടികൾ പകർത്തരുതെന്നു പരുപാടി തുടങ്ങുന്നതിന്  മുൻപ് തന്നെ ദാസേട്ടൻ വിനീതമായി അഭ്യർത്ഥിക്കുമായിരുന്നു. എന്നാൽ നവമാധ്യമങ്ങളുടെ വളർച്ചയുടെ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് നിയന്ത്രണമില്ലാതെയായി. അനുവാദമില്ലാതെ ദൃശ്യം പകർത്തലും കലാംശം മോഷ്ടിക്കലും ഒരു പതിവായി. ഇത് നിയന്ത്രിക്കാൻ വ്യക്തമായൊരു  നിയമമോ സംവിധാനമോ ഇല്ലാതെയായി. ഇവിടെയാണ് ആരാധകരും സെലിബ്രറ്റികളും നേർക്കുനേർ വരുന്നത്. തുറന്ന സംവാദത്തിലൂടെ  ഇത്തരം പ്രശനങ്ങൾ വഷളാക്കാതെ അതിരുകൾക്കുള്ളിൽ തീർക്കുകയാണ് വേണ്ടത്.
                                                                  നാം ഒന്നോർക്കുക കലയില്ലങ്കിൽ കലാകാരനില്ല അതുപോലെ ആരാധകനില്ലെകിൽ കലാകാരനുമില്ല. ഈ പൊതു തത്ത്വമാണ്  ചർച്ച ചെയ്യപ്പെടേണ്ടത്. എങ്കിൽ മാത്രമേ കലാകാരനും ആരാധകനും സമൂഹത്തിൽ വിലയുണ്ടാകു.

              ലാലേട്ടന്  60 ആം പിറന്നാൾ രാജ്യത്തിന്റെ പ്രിയതാരം പദ്മഭൂഷൺ മോഹൻലാലിന് 60 ആം പിറന്നാൾ. തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്കാര...